| Tuesday, 24th September 2019, 7:01 pm

പാലാരിവട്ടം പാലം; ഇബ്രാഹിംകുഞ്ഞിന് പിഴവ് സംഭവിച്ചു, വിജിലന്‍സ് ഹൈക്കോടതിയില്‍ പുതുക്കിയ സത്യവാങ്മൂലം നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. കരാറില്‍ ഇബ്രാഹിംകുഞ്ഞിന് ഗുരുതരപിഴവ് സംഭവിച്ചെന്ന് കോടതിയെ അറിയിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരാര്‍ ലംഘിച്ച് പണം അനുവദിച്ചതിലാണ് പിഴവ്. നേരത്തെ കുറഞ്ഞ പലിശയാണെന്ന് ഉത്തരവിട്ടത് ടി.ഒ സൂരജ് ആണെന്ന് ഇന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണ് മുന്‍കൂട്ടി പണം നല്‍കിയതെന്ന ടി.ഒ സൂരജിന്റെ ആരോപണം തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. സൂരജിന്റെ ശുപാര്‍ശയിലാണ് മന്ത്രി മുന്‍കൂര്‍ പണം അനുവദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശനിരക്കില്‍ പണം നല്‍കാന്‍ സൂരജ് തീരുമാനിച്ചതെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

നിര്‍മാണക്കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിം കുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്നാണ് ടി.ഒ സൂരജ് പറഞ്ഞിരുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിച്ചുവരുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more