| Sunday, 21st March 2021, 11:13 pm

പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല; ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം തള്ളി പി.രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം പാലം കേസില്‍ തന്നെ കുടുക്കിയത് പി രാജീവാണെന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണത്തില്‍ മറുപടിയുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവ്.

ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നും. പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്റെ നില തെറ്റിയിരിക്കുകയാണെന്നും പി.രാജീവ് പറഞ്ഞു.

ജാമ്യത്തിന് വേണ്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ലെന്നും പി.രാജീവ് പരിഹസിച്ചു.

നേരത്തെ പാലാരിവട്ടം കേസില്‍ കുടുക്കിയതിന് പിന്നില്‍ ഒരു വിഭാഗം സി.പി.ഐ.എമ്മുകാരാണെന്നും 2019ല്‍ യു.ഡി.എഫ് വോട്ട് മറിച്ചുകൊടുക്കാന്‍ പി. രാജീവ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു.

എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം. കളമശ്ശേരി മണ്ഡലം ലക്ഷ്യമിട്ടാണ് കേസെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.

നേരത്തേ പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി പറഞ്ഞിരുന്നു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചതെന്നും എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നു കോടതി പറഞ്ഞിരുന്നു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: P. Rajeev denies Ibrahim Kunju’s allegations

We use cookies to give you the best possible experience. Learn more