| Saturday, 11th January 2020, 9:38 am

പി.ജയരാജനുനേരെയുള്ള വധഭീഷണി; മാപ്പുപറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: സി.പി.ഐ.എം നേതാവും സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ കോടതിയില്‍ മാപ്പുപറഞ്ഞു. ഇതോടെ കേസ് ഒത്തുതീര്‍പ്പായി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഫേസ്ബുക്കിലൂടെയായിരുന്നു വധഭീഷണി.

എടവണ്ണ സ്വദേശി അപ്പുവാണ് മാപ്പുപറഞ്ഞത്.

2016 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായവരുടെ ഫോട്ടോ പ്രദര്‍ശനം തിരുവനന്തപുരത്ത് നടക്കവെ, ഇത് ജയരാജന്‍ സന്ദര്‍ശിക്കുന്ന ചിത്രമുള്‍പ്പെടുത്തിയായിരുന്നു വധഭീഷണി. തുടര്‍ന്ന് പി ജയരാജന്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എടവണ്ണ പൊലീസാണ് കേസെടുത്തത്. തുടര്‍ന്നാണ് വെള്ളിയാഴ്ച മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണക്കിടെയാണ് പ്രതി മാപ്പുപറഞ്ഞത്.

We use cookies to give you the best possible experience. Learn more