| Sunday, 21st November 2021, 1:06 pm

ഒരൊറ്റ മുസ്‌ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പി; വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്‌ലിങ്ങള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമെന്ന് പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്.

ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ് എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോര്‍ജ് പറഞ്ഞു.

‘2016ലെ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയില്‍ എന്റെ ശരീരം മുഴുവന്‍ തുപ്പി. അവര് നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. ഞാന്‍ നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോള്‍ ഞാന്‍ പോയിക്കുളിച്ചു. അതുകഴിഞ്ഞു. ഒരു സുഹൃത്ത് വന്നു വീണ്ടും മേലുമുഴുവന്‍ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ വീണ്ടും കയറിക്കുളിച്ചു,” ജോര്‍ജ് പറഞ്ഞു. കിനാഹ് ന്യൂസിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നും അതിലും തുപ്പിയിട്ടുണ്ടാകുമെന്നും ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടികൊടുക്കേണ്ടേ എന്നും ജോര്‍ജ് ചോദിച്ചു.

” ഭക്ഷണത്തില്‍ ഈ പണി എത്ര കൊല്ലമായി. മാവുണ്ടാക്കി കുഴയ്ക്കുമ്പോള്‍ മൂന്നു തവണ തുപ്പും, അതാണ് നമ്മള്‍ കഴിക്കുന്നത്. ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടികൊടുക്കേണ്ടേ. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാന്‍ കൊള്ളുവോ. ഒരൊറ്റ മുസ്‌ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ് ലിമിന്റെ നിയമം. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല,” പി.സി. ജോര്‍ജ് പറഞ്ഞു.

അച്ചന്മാര്‍ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ് എന്നും പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അറിയുന്നില്ല എന്നും ജോര്‍ജ് പറഞ്ഞു.

”നമ്മുടെ പിതാക്കന്മാരും അച്ചന്മാരും സോഷ്യലിസം പ്രസംഗിച്ചു കൊണ്ട് നടക്കുകയാണ്. നമ്മുടെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുകയാണ്. ഇവന്മാര്‍ക്ക് എന്തും ആകാമെന്ന നിലയായിട്ടുണ്ട്. ഇതൊക്കെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഉത്തരവാദിത്തം ഇവിടത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമുണ്ട്,” ജോര്‍ജ് പറഞ്ഞു.

ചര്‍ച്ചയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരെ കണ്ട കാര്യവും അദ്ദേഹം പങ്കുവെച്ചു.

” അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോള്‍, തുപ്പിയില്ലെങ്കില്‍ മനുഷ്യന്‍ സമ്മതിക്കില്ല. കൈനീട്ടിക്കൊടുക്കുകയാണ്. പുള്ളിയിങ്ങനെ നില്‍ക്കുമ്പോള്‍ പിറകില്‍ ഒരാള്‍ വെള്ളം കൊണ്ട് നില്‍ക്കുകയാണ്. പുള്ളി ഇങ്ങനെ തുപ്പിക്കൊണ്ടിരിക്കുകയാണ്. അതവരുടെ ഒരു വിശ്വാസമാണ്. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്റെ അഭിപ്രായം അതാണ്. മുസ്‌ലിങ്ങള്‍ അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്തോളണം എന്നവര്‍ നിര്‍ബന്ധിക്കരുത്. നമ്മുടെ പെണ്ണുങ്ങളെ തന്നെ തട്ടിക്കൊണ്ടു പോകണം, പോയാല്‍പ്പോരാ, കോഴിക്കോട്ടെ വലിയ ജയിലറ പോലുള്ള സ്ഥലത്ത് മുസ്‌ലിമാക്കിക്കഴിഞ്ഞ ശേഷം ബലാത്സംഗം നടത്തണം. ഒരു പെണ്ണിനെ പുറത്ത് കിട്ടിയപ്പോഴാണ് ഇതൊക്കെ എനിക്കു കിട്ടിയത്. അതു കഴിഞ്ഞ് കൊച്ചുങ്ങളെ നേരെ സിറിയയ്ക്ക്, താലിബാന്റെ വേശ്യകളായി കൊടുക്കുകയാണ്. ഒരു മുസ് ലിം പെണ്ണുങ്ങളെയും ഇവര്‍ കൊണ്ടുപോയിട്ടില്ലല്ലോ. ഇതൊക്കെ എതിര്‍ത്തേ പറ്റൂ’

നാനൂറോളം ഹിന്ദു-ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയ കണക്ക് തന്റെയടുത്തുണ്ടെന്നും ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും ജോര്‍ജ് പറഞ്ഞു. ഹലാല്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നും താനങ്ങനെ വര്‍ഗീയത കാണിക്കുന്നവനല്ലെന്നും ജോര്‍ജ് പറഞ്ഞു.

” ഈരാറ്റുപേട്ടയില്‍ ഹലാല്‍ ചിക്കനുണ്ട്. ഒരു ഹൈന്ദവന്‍ ഹലാല്‍ പോര്‍ക്ക് എന്ന ബോര്‍ഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓര്‍ത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തതു കൊണ്ടാണ് ഹലാല്‍ ചിക്കന്‍ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാല്‍ പോര്‍ക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞു പിന്‍വലിപ്പിച്ചു. ഇവന്മാരുടെ ഈ വര്‍ഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലിയാണ്,” അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: P.C George about Halal

Latest Stories

We use cookies to give you the best possible experience. Learn more