| Thursday, 26th December 2019, 2:04 pm

നേതൃത്വം എന്നത് ഒരാളുടെ ഓഫീസിന്റെ പരിമിതികള്‍ മനസ്സിലാക്കുക എന്നതാണ്; ബിപിന്‍ റാവത്തിന് ഉവൈസിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരമാണെന്നും ഇത്തരത്തില്‍ സമരം നടത്തുന്നവരെ നേതൃത്വം എന്ന് വിളിക്കാന്‍ കഴിയില്ലെന്നുമുള്ള കരസേനാ നേതാവ് ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനവുമായി ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി

നേതൃത്വം എന്നത് ഒരാളുടെ ഓഫീസിന്റെ പരിമിതികള്‍ മനസ്സിലാക്കുക എന്നതാണ്, സിവിലിയന്‍ പരമാധികാരം എന്ന ആശയത്തെ അറിയുക എന്നതാണ്, നിങ്ങള്‍ നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന്റെ സത്യസന്ധത സംരക്ഷിക്കുക എന്നതാണ്.- എന്നായിരുന്ന ഉവൈസിയുടെ മറുപടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിന്‍ റാവത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിങ്ങും മറുപടി നല്‍കിയിരുന്നു.

താന്‍ ജനറല്‍ സാഹേബിന്റെ പ്രസ്താവനയോടു യോജിക്കുന്നു എന്നുപറഞ്ഞാണ് അദ്ദേഹം ട്വീറ്റ് തുടങ്ങുന്നത്.’അതേസമയം നേതാക്കളെന്നാല്‍ സാമുദായിക അക്രമത്തിന്റെ പേരില്‍ വംശഹത്യയില്‍ ഏര്‍പ്പെടാന്‍ അനുയായികളെ അനുവദിക്കുന്നവരുമല്ല. നിങ്ങള്‍ ഇത് അംഗീകരിക്കുന്നുവോ ജനറല്‍ സാഹേബ്?,’ എന്നായിരുന്നു സിങ് ചോദിച്ചത്..

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് പറഞ്ഞിരുന്നു.

‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 31-നു വിരമിക്കാനിരിക്കെയാണ് റാവത്തിന്റെ അഭിപ്രായപ്രകടനം. ആദ്യമായാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more