| Tuesday, 21st March 2023, 12:05 am

'എനിക്ക്‌ സംഘി പട്ടം ചാർത്തി തരാൻ തിരക്ക് കൂട്ടുന്നവരോട്'; രാഷ്ട്രീയം തുറന്ന് പറഞ്ഞ് ഒമർ ലുലു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോളേജ്‌ കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു എന്ന് സംവിധായകൻ ഒമർ ലുലു.
തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പി.സി ജോർജുമായും ഒന്നുമായും തന്നെ മുദ്ര കുത്തേണ്ടതില്ലെന്നും ഒമർ ലുലു പറഞ്ഞു.

പിടിക്കുന്നെങ്കിൽ ഇനിയുെ കോള്ജ് കാലത്തെ പച്ചക്കൊടി തന്നെയെ പിടിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

മുമ്പും തനിക്ക് പ്രിയപ്പെട്ട രാഷ്ട്രീയ പാർട്ടി ലീ​ഗാണെന്ന് ഒമർ ലുലു പറഞ്ഞിട്ടുണ്ട്. സുരേഷ് ​ഗോപിയുടെ ചിത്രം പങ്കുവെച്ചതിന് സമൂഹമാധ്യമങ്ങളിൽ ഒമർ ലുലു സംഘിയാണെന്ന പ്രചരണങ്ങൾ നടന്നതിന് പിന്നാലെയായിരുന്നു പ്രചരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എനിക്ക്‌ സംഘി പട്ടം ചാർത്തി തരാൻ തിരക്ക് കൂട്ടുന്നവരോട് എനിക്ക്‌ കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്.
എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രീയവും ഇല്ലാ,ഞാൻ കോളേജ്‌ കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രീയമേ ഇല്ലാ.

ഇനി ഞാൻ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാൻ പിടിക്കൂ.
എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പി.സി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക്‌ ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാൻ അവിടെ പറഞ്ഞോളാം.

എനിക്ക്‌ ശരി എന്ന് തോന്നുന്നത് ഞാൻ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും.

Content Highlight: Omar Lulu opens up about politics

We use cookies to give you the best possible experience. Learn more