ജിദ്ദ: ഇന്ത്യയിലെ മുസ്‌ലീം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലീം രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍. [ ഒ.ഐ.സി ]
പൗരത്വ ഭേദഗതി നിയമം, ബാബറി മസ്ജിദ് എന്നീ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ മുസ്‌ലീം ന്യൂന പക്ഷങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒ.ഐ.സി അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒപ്പം ഇന്ത്യന്‍ മുസ്‌ലീങ്ങളുടെയും മുസ്‌ലീം പുണ്യസ്ഥലങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഒ.ഐ.സി ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒ.ഐ.സിയുടെ പ്രതികരണം.
The General Secretariat of the Organization of Islamic Cooperation (#OIC) has been following recent developments affecting Muslim minority in #India. It expresses its concern over the recent developments pertaining to both the issue of citizenship rights & the #BabriMasjid case. pic.twitter.com/lm8lIH2LeL
— OIC (@OIC_OCI) December 22, 2019
The #OIC General Secretariat reiterates its call to ensure the safety of the Muslim minority and the protection of Islamic holy places in #India. #BabriMasjid https://t.co/I7hZfWfotB
— OIC (@OIC_OCI) December 22, 2019
ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ നടന്ന ഒ.ഐ.സി ഉച്ചകോടിയില്‍ അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് പങ്കെടുത്തിരുന്നു. ഇന്ത്യക്ക് ആദ്യമായാണ് ഇസ്ലാമിക രാജ്യങ്ങളുടെ ഈ സംഘടനയില്‍ ക്ഷണം ലഭിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1969 ലാണ് ഒ.സി.ഐ രൂപീകൃതമാവുന്നത്. സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങി 57 രാജ്യങ്ങളാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനില്‍ അംഗങ്ങളായുള്ളത്.