| Thursday, 5th March 2020, 8:03 pm

എന്‍.പി.ആറിലെ ചോദ്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നത്: പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.പി.ആറിലെ വിവാദചോദ്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന നിഗമനത്തില്‍ കഴമ്പുണ്ടെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. എന്‍.പി.ആര്‍ നടപടികള്‍ സുഗമമായി നടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും പി.എസ്.സി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സെന്‍സസ് സുഗമമായി നടക്കുന്നതിന് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, പല സംസ്ഥാനങ്ങളിലും ഈ പ്രക്രിയ മുഴുവനും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്’

സെന്‍സസ് നടപടികള്‍ക്കായി ധാരാളം പണം ചെലവാക്കുന്നതിനേയും കമ്മിറ്റി വിമര്‍ശിച്ചു. ആധാറിനായി തന്നെ ഇതിനോടകം വലിയ തുക ചെലവഴിച്ചുകഴിഞ്ഞെന്നും കമ്മിറ്റി നിരീക്ഷിച്ചു. 2020-21 ബജറ്റില്‍ 4568 കോടി രൂപയാണ് സെന്‍സസിനായി നീക്കിവെച്ചിരിക്കുന്നത്.

അതേസമയം വിവാദ ചോദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്‍.പി.ആര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2010 ലെ സെന്‍സസിലും ജനനതിയ്യതിയും ജന്മസ്ഥലവും പ്രതിപാദിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോടും സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറില്‍ നിന്നടക്കം നിരവധി സംസ്ഥാനങ്ങള്‍ എന്‍.പി.ആറിലെ വിവാദചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2010 ലെ എന്‍.പി.ആര്‍ ഫോര്‍മാറ്റ് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിഹാര്‍ നിയമസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു.

ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും എന്‍.പി.ആറിലെ ചോദ്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more