| Thursday, 19th March 2020, 10:33 am

ന്യൂസിലന്‍ഡില്‍ ഗര്‍ഭഛിദ്രം കുറ്റകരമല്ല; 43 വര്‍ഷം പഴക്കമുള്ള നിയമം എടുത്ത് കളഞ്ഞ് ജസീന്ദ ആര്‍ഡേന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലന്‍ഡില്‍ 43 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തിനെതിരായാണ് ജസീന്ദ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയിരിക്കുന്നത്.

ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി ആരോഗ്യ പ്രശ്‌നമായി പരിഗണിക്കാനും ഗര്‍ഭം ധരിച്ച് 20 ആഴ്ച വരെ അബോര്‍ഷന്‍ നടത്താനുള്ള സമയ പരിധിയും ഒപ്പം ഗര്‍ഭഛിദ്രത്തിന് തയ്യാറായ സ്ത്രീക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1977 മുതല്‍ ന്യൂസിലന്റില്‍ പ്രാബല്യത്തിലുള്ള നിയമത്തിനെതിരെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്. നേരത്തെയുള്ള നിയമ പ്രകാരം ന്യൂസിലന്റില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കേണ്ടത് രണ്ടു ഡോക്ടര്‍മാരാണ്. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണി നേരിടുന്ന ഘട്ടത്തിലോ ഇവരുടെ മാനസിക നില തകരാറിലായ ഘട്ടത്തിലോ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയുള്ളൂ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

68 ല്‍ 51 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. മുമ്പ് ഒരു തവണ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. ‘ ഇനി മുതല്‍ ഗര്‍ഭഛിദ്രം ഒരു ഒരു ആരോഗ്യപ്രശ്‌നമായി പരിഗണിക്കും,’ ന്യൂസിലന്റ് ജസ്റ്റിസ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ലിറ്റില്‍ പറഞ്ഞു.

 

We use cookies to give you the best possible experience. Learn more