| Friday, 9th April 2021, 7:20 am

എവിടെയും ഓടിയെത്താനാകാതെ നായാട്ടും പൊലീസും| Nayattu Movie Review

അന്ന കീർത്തി ജോർജ്

മികച്ച ഒരു കഥയും ചിന്തയും, കെട്ടറുപ്പില്ലാത്ത തിരക്കഥ കൊണ്ടും ചില യാഥാര്‍ത്ഥ്യങ്ങളെ ഓവര്‍ലുക്ക് ചെയ്തുകൊണ്ടുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ കൊണ്ടും ഏവറേജ് നിലവാരത്തിലേക്ക് താഴ്ന്നുപോയ ചിത്രമാണ് നായാട്ട്. പൊലീസുകാര്‍ സമൂഹത്തിലെ ഒട്ടുമിക്ക ഘടകങ്ങളുടെയും ഇരകളാകേണ്ടി വരുന്നത് എങ്ങനെയെന്ന് കാണിച്ചു തരാനുള്ള കഠിനമായ ശ്രമമാണ് നായാട്ടില്‍ നടക്കുന്നത്. പക്ഷെ ഇതും പൂര്‍ണ്ണമായും വിജയിക്കുന്നില്ല.

പൊലീസ് സംവിധാനത്തെ, അതിനകത്തുള്ള വെറും മനുഷ്യരായ പൊലീസുകാരെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ, വോട്ടുബാങ്കുകളെ, സര്‍ക്കാരിനെ, വ്യക്തിജീവിതങ്ങളെ തുടങ്ങിയവയെ എല്ലാം ഒരു പരിധി വരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ചിത്രം സമീപിച്ചിട്ടുള്ളത്. മലയാള സിനിമകളില്‍ പലപ്പോഴും കാണാറുള്ള അവസാനം എങ്ങനെയെങ്കിലും ശുഭമാക്കിയെടുക്കാനുള്ള ശ്രമം നടത്താത്തതാണ് ചിത്രത്തിന്റെ പറയാവുന്ന ഒരു പ്ലസ് പോയിന്റ്.

നായാട്ടിലെ ഏറ്റവും പ്രോബ്ലമാറ്റിക്കായി തോന്നിയ ഭാഗം ദളിത് സംഘടനകളോടും അവരുടെ പ്രതിഷേധങ്ങളോടും ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങളോടും വളരെ ശത്രുതാപരമായ രീതിയില്‍ ചിത്രം ഇടപെടുന്നതാണ്. തുടക്കം മുതല്‍ അവസാനം വരെ, ദളിതരെ തൊട്ടാല്‍ പ്രശ്‌നമാകുമെന്നത് പൊലീസുകാര്‍ക്കും രാഷ്ട്രീയകാര്‍ക്കും സര്‍ക്കാരിനുമെല്ലാം മുകളില്‍ തൂങ്ങികിടക്കുന്ന ഡെമോക്ലീസിന്റെ വാളുപോലെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദളിത് മനുഷ്യര്‍ വേട്ടയാടപ്പെടുന്നതിന്റെ സാമൂഹ്യപശ്ചാത്തലങ്ങളെ മുഴുവന്‍ ചിത്രം അവഗണിക്കുകയാണ്.

പൊലീസിന്റെ നിസ്സഹായവസ്ഥ കാണിക്കാനായി ഏകേദശം മുഴുവന്‍ സമൂഹത്തെയും കുറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ നായാട്ട് പാതിവഴിയില്‍ പരാജയപ്പെട്ടു നില്‍ക്കുകയാണ്. അതേസമയം നായാട്ടിലെ സിനിമാറ്റിക് കുറവുകള്‍ക്കപ്പുറത്തേക്ക് സിനിമ മുന്നോട്ടുവെയ്ക്കുന്ന പല കാര്യങ്ങളും വരും ദിവസങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായ പല ചര്‍ച്ചകള്‍ക്കും വഴി വെച്ചേക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Nayattu Malayalam Movie Review Video- Kunchacko Boban, Joju George, Nimisha Sajayan, Martin Prakat

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.