| Saturday, 29th March 2025, 2:18 pm

ചിലപ്പോഴൊക്കെ ആ സംവിധായകനോട് ദേഷ്യം തോന്നും; സീന്‍ കാണിച്ചിട്ട് ബോറല്ലേയെന്ന് ചോദിക്കും: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. സ്‌പോര്‍ട്‌സ് കോമഡി ഴോണറിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാന എത്തുന്നത്.

ബോക്‌സിങ് പശ്ചാത്തലമാക്കി എത്തുന്ന സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ഇവര്‍ക്ക് പുറമെ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും സിനിമക്കായി ഒന്നിക്കുന്നുണ്ട്.

ഇപ്പോള്‍ ഖാലിദ് റഹ്‌മാനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തത് സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും എന്നാല്‍ എല്ലാം ഓപ്പണായി പറയുന്ന ആളാണ് റഹ്‌മാനെന്നും നസ്‌ലെന്‍ പറയുന്നു. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഖാലിദ് റഹ്‌മാന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് സന്തോഷം നല്‍കിയ കാര്യം തന്നെയായിരുന്നു. പലപ്പോഴും അദ്ദേഹം നമ്മളെ ചലഞ്ച് ചെയ്യുമായിരുന്നു. ഇടക്ക് ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷം നമ്മളെ അടുത്തേക്ക് വിളിക്കും.

എന്നിട്ട് ആ സീക്വന്‍സ് കാണിച്ച് തന്നിട്ട് ‘അലമ്പല്ലേ. ബോറല്ലേ ഇത്. പോ ചെല്ല്’ എന്ന് പറയും. ഓപ്പണായിട്ട് എല്ലാം പറയും. ഫ്രണ്ട്‌സ് ആയത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ പറയില്ലല്ലോ.

ഈ സിനിമയിലേക്ക് ഷൂട്ടിനായി വരുന്നതിന് മുമ്പ് കുറച്ച് അധികം നാളത്തെ പ്രോസസ് ഉണ്ടായിരുന്നു. ബോക്‌സിങ് പ്രാക്ടീസും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നല്ലോ. ആറ് മാസത്തോളം ഞങ്ങള്‍ എല്ലാവരും സ്ഥിരം കാണുന്നുണ്ടായിരുന്നു.

അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു. ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായിരുന്നു. ആ രീതിയിലാണ് നമ്മളെ ട്രീറ്റ് ചെയ്യുന്നത്. അതുകൊണ്ട് ഇങ്ങനെ ഓപ്പണായി പറയുമ്പോള്‍ നമുക്ക് വിഷമം തോന്നില്ല.

പക്ഷെ ചില പോയിന്റില്‍ എത്തുമ്പോള്‍ ദേഷ്യം തോന്നും (ചിരി). പക്ഷെ അതൊക്കെ സിനിമയുടെ നല്ലതിന് വേണ്ടിയാണ്. ഫൈനല്‍ റിസള്‍ട്ട് കാണുമ്പോള്‍ എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് നമുക്ക് മനസിലാകും,’ നസ്‌ലെന്‍ പറഞ്ഞു.

Content Highlight: Naslen Talks About Khalid Rahman

We use cookies to give you the best possible experience. Learn more