Daily News
എം.വി രാഘവന്‍ ധീരോദാത്തമായ ഒരേട് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 09, 05:54 am
Sunday, 9th November 2014, 11:24 am

MVR2 കണ്ണൂര്‍: എം.വി.ആറിന്റെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു. കേരളരാഷ്ട്രീയത്തിലെ ധീരോദാത്തമായ ഏടാണ് എം.വി രാഘവനെന്നും കടുത്ത സി.പി.ഐ.എം നിലപാടിനെ പറ്റി പുനര്‍വിചിന്തനം നടത്തുന്ന സമയത്താണ് എം.വി.ആറിന്റെ വേര്‍പാടെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു

സി.പി.ഐ.എമ്മിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന എം.വി.ആര്‍ സമര്‍ത്ഥനായ സംഘാടകനായിരുന്നു. പിന്നീട് സി.പി.ഐ.എമ്മില്‍ നിന്നും നടപടിക്ക് വിധേയനായ അദ്ദേഹം യുഡിഎഫില്‍ ചേര്‍ന്നു.എന്നാല്‍ അവസാന നാളുകളില്‍ സി.പി.ഐ.എമ്മിനൊപ്പം ചേരാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കരുത്തുറ്റ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് കെ.ആര്‍ ഗൗരിയമ്മയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. സഹകണമേഖലയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു എ.വി.ആര്‍ എന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എം.വി.ആര്‍ തനിക്ക് കിട്ടിയ അവസരം ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നുവെന്നും അകത്തും പുറത്തും ഒരുപോലെ മികച്ച പോരാളിയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കരുത്തുറ്റ പോരാളിയായിരുന്ന എം.വി.ആറിന്റെ വേര്‍പാട് ഇടതുപക്ഷപ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും എം.എ ബേബി പറഞ്ഞു. അതേസമയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉല്‍പ്പന്നമാണ് എം.വി രാഘവനെന്ന് പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.