| Tuesday, 7th January 2020, 1:38 pm

'ലഘുലേഖ കൈമാറുന്ന ചിത്രം അനുവാദമില്ലാതെ പ്രചരിപ്പിച്ചു'; ബി.ജെ.പി നേതാക്കള്‍ക്കെതിരെ മുസ്‌ലിം ജമാഅത്ത് അദ്ധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്പലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പുറത്തിറക്കിയ ലഘുലേഖ കൈമാറിയ ചിത്രം അനുവാദമില്ലാതെ പ്രചരിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാക്കാഴം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. എ. നിസ്സാമുദ്ദീന്‍. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ചിത്രം പിന്‍വലിക്കണമെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അമ്പലപ്പുഴ സി.ഐക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകള്‍ മതന്യൂനപക്ഷങ്ങള്‍ക്കതിരായിട്ടുള്ളതാണെന്ന തന്റെ നിലപാട് ബി.ജെ.പി നേതാക്കളോട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നയമല്ല കേന്ദ്രഗവണ്‍മെന്റിന്റേതെന്നും ബി.ജെ.പി നേതാക്കളെ അറിയിച്ചുവെന്നും നിസ്സാമുദ്ദീന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പുറത്തിറക്കി ലഘുലേഖ സ്വീകരിച്ചതിനെ തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

ലഘുലേഖ സ്വീകരിക്കുന്ന ഫോട്ടോ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സമസ്ത അന്വേഷണം നടത്തിയത്.

നാസര്‍ ഫൈസി കൂടത്തായിയുടെ നടപടിക്കെതിരെ മുസ്ലിം സമുദായത്തിലെ നിരവധി പ്രമുഖരടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രസംഗ വേദിയില്‍ കാണിക്കുന്ന പോരാട്ട വീറ് വീട്ടിലെത്തിയ ബി.ജെ.പിക്കാരോട് വിഷയത്തില്‍ വിയോജിക്കാനും കാണിക്കണമായിരുന്നുവെന്നാണ് ഭൂരിപക്ഷം വിമര്‍ശനങ്ങളിലും ഉണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more