| Saturday, 31st August 2024, 1:29 pm

മുകേഷ് രാജി വെക്കണം; എ.കെ.ജി സെന്ററിന് മുന്നിൽ സമരവുമായി സ്ത്രീപക്ഷ പ്രവർത്തകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് എ.കെ.ജി സെന്ററിന് മുന്നിൽ സമരം നടത്താനൊരുങ്ങി സ്ത്രീപക്ഷ പ്രവർത്തകർ. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്. ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത ഉൾപ്പടെയുള്ളവർ പ്രാതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. മുകേഷ് രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്‍ററിന് മുന്നില്‍ പ്രതിഷേധിഷേധിക്കുമെന്നും അവർ പറഞ്ഞു.

സര്‍ക്കാര്‍ ഇതുവരെ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാടെന്നും വേട്ടക്കാരെ സംരക്ഷിക്കുന്ന ഇത്തരം നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കരുത്. മറ്റുപാര്‍ട്ടിക്കാര്‍ സ്ഥാനത്തു തുടര്‍ന്നല്ലോ എന്ന ന്യായീകരണം ഇടതുസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അജിത പറഞ്ഞു.

‘ആരോപണം ഉയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍നിന്ന് പുറത്തുപോകുന്ന കീഴ്വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ കേസ് തെളിഞ്ഞാല്‍ പുറത്തുപോവാമെന്നായി മാറി. അത് മാറ്റണം. ആരോപണം നേരിടുന്നവര്‍ പുറത്തുപോകണം,’ അജിത കൂട്ടിച്ചേർത്തു. ഒപ്പം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മ സി.പി.ഐ.എം സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് കത്തയച്ചതായും അജിത അറിയിച്ചു.

മരട് പൊലീസാണ് മുകേഷിനെതിരെ കൊച്ചിയിലെ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

മുകേഷിനെതിരെ മൂന്ന് പേരാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. അതില്‍ ഒരാളുടെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നേരത്തെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻ കോടതി തടഞ്ഞിരുന്നു. മുകേഷിന്റെ ഹരജിക്ക് പിന്നാലെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlight: Mukesh should resign: Women activists protest in front of AKG Centre

We use cookies to give you the best possible experience. Learn more