| Saturday, 1st April 2023, 11:35 pm

സ്‌കൈ ഡൈവിങ്ങിനുള്ള ആള് വന്നിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു, ഒട്ടകത്തിന്റെ പുറത്തിരുന്ന് ഭാവന നിലവിളിച്ചു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവനക്കൊപ്പം ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് മുകേഷ്. അറബിയും ഒട്ടകവും പി. മാധവന്‍നായരും എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഭാവനക്ക് സ്‌കൈ ഡൈവിങ്ങും ഡെസേര്‍ട്ട് ഡ്രൈവിങ്ങും നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് മുകേഷ് പറഞ്ഞു.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒട്ടകത്തിന്റെ പുറത്തിരുന്ന് കരയുന്ന ഭാവനയെയാണ് കണ്ടതെന്നും മുകേഷ് പറഞ്ഞു. മഴവില്‍ മനോരമയുടെ കിടിലം എന്ന റിയാലിറ്റി ഷോയില്‍ വെച്ചായിരുന്നു ഭാവനക്കൊപ്പമുള്ള അനുഭവങ്ങള്‍ മുകേഷ് പങ്കുവെച്ചത്.

‘അറബിയും ഒട്ടകവും എന്ന സിനിമക്ക് വേണ്ടി അബുദാബിയില്‍ പോയപ്പോ ഭാവന അവിടുത്തെ കുറച്ച് ആള്‍ക്കാരുമായി ഭയങ്കര സംസാരം. സ്‌കൈ ഡൈവിങ് എവിടെയാണ്, സ്‌കൈ ഡൈവിങ്ങിന് വേണ്ടി കൂടിയാണ് ഞാന്‍ വന്നത് എന്നൊക്കെ പറയുന്നുണ്ട്.

ഞാനോര്‍ത്തു ഇത് കൊള്ളാലോ ആള്‍. അതേപോലെ ഡെസേര്‍ട്ട് ഡ്രൈവിനെ കുറിച്ചും ചോദിക്കുന്നുണ്ട്. നല്ല പൊക്കത്തില്‍ പോണം എന്നൊക്കെ അവരോട് പറയുന്നുണ്ട്.

ഞാന്‍ വിചാരിച്ചു, എന്റെ കൂടെ ക്രോണിക് ബാച്ചിലര്‍ ഒക്കെ അഭിനയിക്കുന്ന സമയത്ത് സാധാരണ പേടിയൊക്കെയുള്ള കുട്ടിയായിരുന്നു. ഭയങ്കര ഇംപ്രൂവ്‌മെന്റ് ആയിപ്പോയല്ലോ എന്നൊക്കെ ഓര്‍ത്തു.

രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ ഒരു ഒട്ടകത്തിന്റെ പുറത്ത് ഇരിക്കുവാണ്. അയ്യോ എന്ന് പറഞ്ഞ് ഭയങ്കര നിലവിളി. ഞാന്‍ സൈഡില്‍ നിന്ന്, ആ സ്‌കൈ ഡൈവിങ്ങിന്റെ ആള് വന്നിട്ടുണ്ട് കേട്ടോ, ഡെസേര്‍ട്ട് ഡ്രൈവ് അത് കഴിഞ്ഞിട്ടാണെന്ന് പറഞ്ഞു. പോ പോ എന്നൊക്കെ കരഞ്ഞ് അന്ന് പറയുന്നുണ്ടായിരുന്നു,’ മുകേഷ് പറഞ്ഞു.

Content Highlight: mukesh shares a funny experience with bhavana

We use cookies to give you the best possible experience. Learn more