| Sunday, 28th January 2024, 9:40 am

തട്ടത്തിൻ മറയത്തിന് സ്റ്റേ വാങ്ങിക്കുമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു; അയാൾ പറഞ്ഞ കാരണം അതായിരുന്നു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിൻ പോളി എന്ന നായകൻ മലയാളികളുടെ മനം കവർന്ന സിനിമയാണ് തട്ടത്തിൻ മറയത്ത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ശ്രീനിവാസനും മുകേഷും ചേർന്നാണ് നിർമിച്ചത്. ചിത്രത്തിന്റെ റിലീസിന് മുൻപ് സിനിമ സ്റ്റേ ചെയ്യുമെന്ന് പറഞ്ഞ് ഒരാൾ തന്നെ വിളിച്ചിരുന്നെന്ന് മുകേഷ് പറഞ്ഞു. തട്ടം എന്ന പേര് സിനിമക്ക് ഉള്ളത്കൊണ്ട് പടം ഇറക്കില്ലെന്നും കോടതിയിൽ പോയി സ്റ്റേ വാങ്ങികുമെന്നും പറഞ്ഞാണ് വിളിച്ചതെന്നും മുകേഷ് പറയുന്നുണ്ട്.

സിനിമയ്ക്ക് വേണ്ടി ഒരുപാട് പൈസ ഇറക്കിയിട്ടുണ്ടെന്നും എത്രയോ ആളുകളുടെ പ്രയത്നവും കാര്യവുമുണ്ടെന്നും അയാളോട് ആദ്യം പടം കാണാൻ പറഞ്ഞെന്നും മുകേഷ് കൂട്ടിച്ചേർത്തു. എന്നാൽ അയാൾ സിനിമ കാണേണ്ടതില്ലെന്ന് പറഞ്ഞപ്പോൾ കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് തോന്നിയപ്പോൾ തട്ടത്തിന് മതമില്ലെന്നും പടം കണ്ടതിന് ശേഷം സ്റ്റേ ചെയ്തോളു എന്ന് പറഞ്ഞെന്നും മുകേഷ് മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.

‘തട്ടത്തിൻ മറയത്ത് എന്ന് പറഞ്ഞ സിനിമ നമ്മൾ പ്രൊഡ്യൂസ് ചെയ്തു. ഞാനും ശ്രീനിവാസനും കൂടിയാണ് അത് ചെയ്തത്. റിലീസിന് നാലഞ്ചു ദിവസം ബാക്കിയുള്ളപ്പോൾ ഒരാൾ വിളിക്കുകയാണ്. ‘ഇറക്കില്ല, സ്റ്റേ ചെയ്യാൻ പോവുകയാണ്. കോടതി പോകാൻ പോവുകയാണ്’ എന്നയാൾ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു എന്താണ് കാര്യമെന്ന്.

‘തട്ടത്തിൽ എന്ന് പറഞ്ഞാൽ അത് മതപരമാണ്’ എന്നയാൾ പറഞ്ഞു. നിങ്ങൾ സിനിമ കാണണം. ഒരുപാട് പൈസ ഇറക്കി, എത്രയോ പേരുടെ പ്രയത്നവും കാര്യങ്ങളുമുണ്ട്. തട്ടത്തിൻ എന്ന പേര് പറഞ്ഞിരുന്നു നിങ്ങൾ പടം കാണണം എന്ന് ഞാൻ പറഞ്ഞു.

‘കാണേണ്ട ആവശ്യമില്ല, അങ്ങനെ നിങ്ങളെ വിടാൻ പറ്റില്ലല്ലോ’ എന്നയാൾ പറഞ്ഞ് സംസാരം ആ തരത്തിലേക്ക് മാറിയിട്ട് ഞാൻ അവസാനം തട്ടത്തിൻ എന്നുപറഞ്ഞാൽ ഹിന്ദുക്കളുടെ കയ്യിലും തട്ടം ഉണ്ട്, ക്രിസ്ത്യാനികളുടെ കയ്യിലും തട്ടമുണ്ട്. തട്ടത്തിന് ജാതിയില്ല, മതമില്ല, സിനിമ കണ്ടിട്ട് മോശമാണെങ്കിൽ നിങ്ങൾ സ്റ്റേ ചെയ്തോ എന്ന് ഞാൻ പറഞ്ഞു. സിനിമ കണ്ടതിനുശേഷം അയാൾ പിന്നെ വിളിച്ചിട്ടില്ല,’ മുകേഷ് പറഞ്ഞു.

Content Highlight: mukesh about an issue before  Thattathin marayath movie’s release

We use cookies to give you the best possible experience. Learn more