| Monday, 21st October 2019, 2:08 pm

'ബി.ജെ.പിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍'; വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് പാര്‍ട്ടിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍കിതിനെതിരെ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്ന വീഡിയോ ഞായറാഴ്ച്ച മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈ വീഡിയോ കൂടി ട്വീറ്റ് ചെയ്ത കൊണ്ടായിരുന്നു രാഹുല്‍ രംഗത്തെത്തിയത്.

ഭരണ കക്ഷിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ ഇതാണെന്ന് പറയുന്നതാണ് രാഹുലിന്റെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നും ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നുണ്ട്.

ബക്ഷികിന്റെ ഈ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. മുന്‍ എം.പിയുംകോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍ സിങ് ഹൂഡ വീഡിയോ ട്വീറ്റ് ചെയ്തു.

We use cookies to give you the best possible experience. Learn more