| Wednesday, 7th February 2024, 9:10 pm

വിക്കറ്റ് വീഴുമ്പോഴുള്ള അവന്റെ ആഘോഷം എന്നെ അത്ഭുതപ്പെടുത്തുന്നു: ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.

ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ താരം രോഹിത് ശര്‍മയാണെന്നും ഏറ്റവും ആക്രമണകാരിയായതാരം വിരാട് കോഹ്‌ലിയുമാണെന്നാണ് ഷമി പറഞ്ഞത്.

‘വിരാട് കോഹ്‌ലി ആഗോളതലത്തിലെ ഏറ്റവും അക്രമകാരിയായ താരമാണ്. അടുത്തിടെ അദ്ദേഹം നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ചു. എന്ന് രോഹിത് ശര്‍മ ഏറ്റവും അപകടകാരിയായ താരമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ സെലിബ്രേഷനെ കുറിച്ചും ഷമി പങ്കുവെച്ചു.

‘മത്സരങ്ങളില്‍ ഒരു വിക്കറ്റ് വീഴുമ്പോള്‍ ഏതൊരു ബൗളറെക്കാളും കൂടുതല്‍ വിരാട് വിക്കറ്റ് ആഘോഷം നടത്തുന്നു. എന്നാല്‍ അവന്‍ ഒരു ബൗളര്‍ അല്ലെന്ന് ഞാന്‍ അവനോട് തമാശയ്ക്ക് പറയാറുണ്ട്. ആ സെലിബ്രേഷനില്‍ അവന്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നുണ്ട്. അത് അവന്റെ സ്വഭാവത്തിലും കാണാന്‍ സാധിക്കും അത് ഒരിക്കലും മാറ്റാന്‍ സാധിക്കില്ല,’ ഷമി ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ശേഷം ഷമി ഇറങ്ങിയിട്ടില്ല. ലോകകപ്പില്‍ ഒരുപിടി മികച്ച നേട്ടങ്ങള്‍ ഷമി സ്വന്തമാക്കിയിരുന്നു. 24 വിക്കറ്റുകളാണ് ഷമി ലോകകപ്പില്‍ നേടിയത്.

എന്നാല്‍ പണം കണംങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഷമി ഇപ്പോള്‍ വിശ്രമത്തിലാണ്. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ താരം കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പരയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരം വീതം വിജയിച്ചു കൊണ്ട് സമനിലയിലാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ ശക്തമായി തിരിച്ചുരികയായിരുന്നു. ഫെബ്രുവരി 15 മുതലാണ് മൂന്നാം ടെസ്റ്റ്‌ മത്സരം നടക്കുക. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ്‌ വേദി.

Content Highlight: Mohammed Shami praises Rohit sharma and Virat Kohli.

We use cookies to give you the best possible experience. Learn more