| Thursday, 18th February 2021, 2:16 pm

ഓപ്പറേഷന്‍ ജാവയിലെ സ്ത്രീവിരുദ്ധ വൈറസുകള്‍

അന്ന കീർത്തി ജോർജ്

ഒരു നവാഗതനില്‍ നിന്നും അത്യാവശ്യം അത്ഭുതപ്പെടുത്തുന്ന തിരക്കഥയും സംവിധാനവും കാഴ്ചവെച്ച സിനിമയാണ് ഓപ്പറേഷന്‍ ജാവ. ലോക്ക്ഡൗണിന് ശേഷം തിയേറ്ററില്‍ ഇറങ്ങിയ മലയാള സിനിമകളില്‍ വിവിധ ജില്ലകളില്‍ ഹൗസ് ഫുള്‍ ബോര്‍ഡ് തൂക്കാന്‍ ഭാഗ്യം ലഭിച്ച പടം.

കൃത്യമായ ഹോംവര്‍ക്ക് ചെയ്ത് മനോഹരമായ കയ്യടക്കത്തോടെ എഴുതി തയ്യാറാക്കിയ തിരക്കഥയും കഥാപാത്രസൃഷ്ടിയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംവിധാനവും കൊണ്ടാണ് ഓപ്പറേഷന്‍ ജാവ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ ഇപ്പറഞ്ഞ കാര്യങ്ങളെ കുറിച്ചും മറ്റും പല മികവുകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുണ്ട്.

സ്‌ക്രീനില്‍ നിന്നും മൂന്നാമത്തെ നിരയിലെ വലതുഭാഗത്തെ ഏറ്റവുമറ്റത്തെ സീറ്റാണ് കിട്ടിയതെങ്കിലും രണ്ടര മണിക്കൂര്‍ ആകാംക്ഷയിലും പേടിച്ചും ചിരിച്ചും കണ്ണുകലങ്ങിയുമൊക്കെ സിനിമ ആസ്വദിച്ചു കണ്ടയാളാണ് ഞാന്‍. എന്നാല്‍ സിനിമയിലെ ഓരോ സ്ത്രീകഥാപാത്രം വരുമ്പോഴും ചെറുതല്ലാത്ത കല്ലുകടിയനുഭവപ്പെട്ടിരുന്നു.

പ്രണയത്തെയും സ്ത്രീ പുരുഷ ബന്ധങ്ങളെയുമെല്ലാം അടഞ്ഞ മനസ്സോടെയും സദാചാര കണ്ണുകളോടെയും ഇന്നും വീക്ഷിക്കുന്ന കേരളത്തിലെ പുരുഷാധിപത്യ സമൂഹത്തിന് ഏറെ പ്രിയപ്പെട്ട് ‘തേപ്പ്’ എന്ന ധാരണക്കും പ്രയോഗത്തിനും സ്വീകാര്യത നേടി കൊടുക്കുകയാണ് ഓപ്പറേഷന്‍ ജാവ. പ്രണയത്തിലായിരുന്നവര്‍ പിരിയുമ്പോള്‍ അതിലൊരാള്‍ കുറ്റക്കാരോ വഞ്ചകരോ ആവണമെന്ന തെറ്റായ പൊതുബോധത്തിനും അതില്‍ തന്നെ സ്ത്രീകളെ തേപ്പുകാരികളായി ചിത്രീകരിക്കാനുള്ള അടങ്ങാത്ത ത്വരക്കും വളം വെച്ചുകൊടുക്കുകയാണ് ഈ ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Misogyny and anti-women content in new Malayalam movie Operation Java

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.