2007 ലോകകപ്പ് ഫൈനലിൽ ധോണിയുടെ ആ ഒറ്റ തീരുമാനമാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്: പാകിസ്ഥാൻ ഇതിഹാസം
Cricket
2007 ലോകകപ്പ് ഫൈനലിൽ ധോണിയുടെ ആ ഒറ്റ തീരുമാനമാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്: പാകിസ്ഥാൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th May 2024, 12:17 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചാലുടന്‍ തന്നെ ടി-20 ലോകകപ്പിന്റെ ആരവങ്ങളാണ് ക്രിക്കറ്റ് ലോകത്തിലേക്ക് കടന്നുവരുന്നത്. മറ്റൊരു ലോകകപ്പ് കൂടി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ പഴയ 2007 ടി-20 ലോകകപ്പ് ഫൈനലിലെ ഓര്‍മ്മകളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മിസ്ബാ ഉള്‍ ഹഖ്.

ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു.

അവസാന ഓവറില്‍ മൂന്നാം പന്തില്‍ ഫൈന്‍ ലെഗ്ഗിലേക്ക് അടിച്ച മിസ്ബായുടെ ഷോട്ട് മലയാളി താരം ശ്രീശാന്ത് കൈപ്പിടിയില്‍ ആക്കുകയായിരുന്നു. ഈ മത്സരത്തിലെ നായകന്‍ എം.എസ് ധോണിയുടെ തീരുമാനത്തെ കുറിച്ചാണ് മുന്‍ പാക് താരം പറഞ്ഞത്.

മത്സരത്തില്‍ അവസാന ഓവര്‍ ജോഗിന്ദര്‍ ശര്‍മ അറിയുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് മിസ്ബാ പറഞ്ഞത്.

‘ഫൈനലില്‍ ആരാണ് അവസാന ഓവര്‍ ചെയ്യാന്‍ വരുക എന്ന് എനിക്ക് അറിയാമായിരുന്നു. അതൊരിക്കലും പിന്‍പൗളര്‍ ആയിരിക്കില്ല കാരണം ജോഗിന്ദര്‍ ശര്‍മ മാത്രമാണ് ഇന്ത്യയുടെ മുന്നില്‍ ഉണ്ടായിരുന്ന പ്രധാന ഓപ്ഷന്‍. ബൗണ്ടറി ലൈന്‍ വളരെ ചെറുതായതിനാല്‍ ഒരു സ്പിന്‍ പൗര്‍ വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. സ്പിന്‍ ആണ് വരുന്നതെങ്കില്‍ എനിക്ക് സൈഡ് ബൗണ്ടറിയിലേക്ക് എളുപ്പത്തില്‍ അടിക്കാമായിരുന്നു.

അതുകൊണ്ടുതന്നെ മത്സരത്തില്‍ ധോണിയുടെ ശരിയായ തീരുമാനമായിരുന്നു അത്. മത്സരത്തില്‍ ഇത് അവസാനത്തെ വിക്കറ്റ് ആണെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവസാനം നിമിഷം വരെ കളി ഫീല്‍ഡിങ് ആശ്രയിച്ചായിരിക്കും കളിയുടെ ഗതി തീരുമാനിക്കുക. അതുകൊണ്ടാണ് അദ്ദേഹം ഹര്‍ഭജന്‍ സിങ്ങിന് പകരം ജോഗീന്ദറിന് അവസാന ഓവര്‍ നല്‍കിയത്,’ മിസ്ബാ ഉള്‍ ഹഖ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

Content Highlight: Misbah Ul Haq talks about 2007 T20 World cup final