'വിനായകന്‍ ചേട്ടനെ പരിചയപ്പെട്ടത് ജയിലര്‍ സെറ്റില്‍, കണ്ടപ്പോഴേ തോന്നി ഇത് ടെറഫിക്കാകുമെന്ന്'
Film News
'വിനായകന്‍ ചേട്ടനെ പരിചയപ്പെട്ടത് ജയിലര്‍ സെറ്റില്‍, കണ്ടപ്പോഴേ തോന്നി ഇത് ടെറഫിക്കാകുമെന്ന്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th August 2023, 10:35 pm

ജയിലറിലെ വിനായകനെ പറ്റി സംസാരിക്കുകയാണ് നടി മിര്‍ണ മേനോന്‍. ജയിലറിന്റെ ഷൂട്ടില്‍ വെച്ചാണ് വിനായകനെ ആദ്യമായി കാണുന്നതെന്നും ലുക്ക് കണ്ടപ്പോള്‍ തന്നെ അദ്ദേഹം ടെറഫിക്ക് ക്യാരക്ടറായിരിക്കുമെന്ന് തോന്നിയിരുന്നെന്നും മിര്‍ണ പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ വിനായകന്‍ ചേട്ടനെ കണ്ടത് ഷൂട്ട് സ്പോട്ടില്‍ ക്യാരക്ടര്‍ ഗെറ്റപ്പിലാണ്. ഞങ്ങള്‍ക്ക് മുന്‍പ് പരിചയമില്ല. അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. ഞാന്‍ മലയാളിയാണെന്ന് പറഞ്ഞു. അങ്ങനെയാണ് പരിചയപ്പെടുന്നത്. ആ ലുക്കില്‍ തന്നെ വിനായകന്‍ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതുപോലെ ഷോക്കേസില്‍ വന്ന പോര്‍ഷനൊക്കെ ഭയങ്കര രസമാണ്,’ മിര്‍ണ പറഞ്ഞു.

മമ്മൂട്ടിയായിരുന്നോ ആദ്യം ജയിലറില്‍ വില്ലനാവേണ്ടയിരുന്നതെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നും രജിനികാന്തിനെ കാണുമ്പോള്‍ ചോദിക്കുമെന്നുമായിരുന്നു താരത്തിന്റെ ഉത്തരം.

‘സത്യമായിട്ടും അതെനിക്ക് അറിയില്ല. ഓഡിയോ ലോഞ്ചില്‍ രജനി സാര്‍ ഒരു ക്ലൂ പോലെ പറഞ്ഞു. അന്നെനിക്ക് ചോദിക്കാനുള്ള സമയം കിട്ടിയില്ല. എല്ലാവരും ബിസിയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ ചോദിക്കും, ആരെയായിരുന്നു ആ റോളിലേക്ക് പരിഗണിച്ചിരുന്നതെന്ന്,’ മിര്‍ണ പറഞ്ഞു.

രജിനികാന്തിനൊപ്പം അഭിനയിച്ച അനുഭവവും മിര്‍ണ ഡൂള്‍ന്യൂസുമായി പങ്കുവെച്ചു. ‘ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. സാര്‍ ഭയങ്കര സിംപിളായിട്ടുള്ള ആളാണ്. ഭയങ്കര ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള, ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും ഒരുപാട് കാര്യങ്ങളെ കുറിച്ച് കേള്‍ക്കാനുമൊക്കെ ആഗ്രഹവും താത്പര്യവുമുള്ള ആളാണ്. ഞങ്ങളുടെ എപ്പോഴത്തേയും ഡിസ്‌കഷന്‍ സിനിമയെ കുറിച്ചായിരിക്കും.

നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകളെ കുറിച്ചും അല്ലെങ്കില്‍ തിയേറ്ററില്‍ റിലീസായ സിനിമകളെ കുറിച്ചുമൊക്കെയായിരിക്കും പ്രധാനമായും ഡിസ്‌കഷന്‍. ഫുഡ്, ട്രാവല്‍, ലൈഫ് സ്റ്റൈല്‍ അങ്ങനെ ഓരോ ദിവസവും ഓരോ കണ്ടന്റ് ഉണ്ടാകും അവിടെ സംസാരിക്കാന്‍.

നമുക്ക് ഏതാണ്ട് ഒരു വര്‍ഷത്തെ ഷൂട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഈ ഓഗസ്റ്റ് വരെ. അതില്‍ ഏതാണ്ട് എട്ട് മാസം ജയിലറിന്റെ ഷൂട്ട് തന്നെ ഉണ്ടായിരുന്നു. അതില്‍ ഒരു 40-45 ദിവസം സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും അറിയാനുമൊക്കെയായി,’ മിര്‍ണ കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം- ഇനി രജിനിസാറിനെ കാണുമ്പോള്‍ ചോദിക്കും, ആരായിരുന്നു ജയിലറിലെ വില്ലനെന്ന് ; നടി മിര്‍ണ സംസാരിക്കുന്നു

Content Highlight: Mirna about Vinayakan in Jailer