| Sunday, 17th March 2024, 9:01 am

ഒരു ഏഴാം ക്ലാസുകാരന് മോഹൻലാൽ ഷേക്ക്‌ ഹാൻഡ് തന്നാൽ രണ്ട് ദിവസം കുളിക്കില്ലല്ലോ, അതായിരുന്നു എന്റെ അവസ്ഥ: മിഥുൻ രമേശ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ അവതാരകനും നടനുമാണ് മിഥുൻ രമേശ്‌.

ടെലിവിഷൻ പരിപാടികളെ പോലെതന്നെ ബിഗ് സ്ക്രീനിലും മിഥുൻ സജീവമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളടക്കമുള്ള അഭിനേതാക്കളോടൊപ്പം മിഥുൻ അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി മോഹൻലാലിനെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുകയാണ് മിഥുൻ. താനൊരു കടുത്ത മോഹൻലാൽ ആരാധകനാണെന്ന് മിഥുൻ ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്. ആദ്യമായി മോഹൻലാലിനെ കാണുന്നത് താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്നും തന്റെ അച്ഛനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതൊന്നും മിഥുൻ പറയുന്നു.

സെല്ലുലോയ്ഡ് മാഗസിനോട്‌ സംസാരിക്കുകയായിരുന്നു മിഥുൻ. മോഹൻലാലിനൊപ്പം ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, റൺ ബേബി റൺ തുടങ്ങിയ സിനിമകളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്.

‘ഞാനെന്നും ഒരു മോഹൻലാൽ ആരാധകനാണ്. ഞാൻ ആദ്യമായി ലാലേട്ടനെ കാണുന്നത് അഭിനയിക്കുന്ന സമയത്തല്ല. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അന്ന് തച്ചോളി വർഗീസ് ചേകവർ എന്ന പടം കണ്ട് കഴിഞ്ഞതിന് ശേഷമാണെന്ന് തോന്നുന്നു.

അന്ന് ട്രിവാൻഡ്രം ക്ലബ്ബ് എന്ന സ്ഥലത്ത് പുള്ളി ഒരു ഷോ ചെയ്യാൻ വന്നിട്ടുണ്ട്. മീശയൊക്കെ പിരിച്ച് വെച്ച്, ടി ഷർട്ട്‌ ഒക്കെ ഇട്ടാണ് അദ്ദേഹം വന്നത്. എന്റെ അച്ഛൻ പൊലീസിൽ ആയിരുന്നു. പുള്ളി അന്ന് ഷോ കഴിഞ്ഞ് പോവുന്ന സമയത്ത്, അച്ഛൻ എന്നോട് വാ നമുക്ക് പരിചയപ്പെടാമെന്ന് പറഞ്ഞിട്ട് ലാലേട്ടന്റെ അടുത്തേക്ക് പോയി.

ലാൽ, ഇത് എന്റെ മകനാണ് എന്ന് പറഞ്ഞതും അദ്ദേഹം എനിക്ക് ആദ്യമായി ഷേക്ക്‌ ഹാൻഡ് തന്നു. ഒരു ഏഴാംക്ലാസുകാരന് മോഹൻലാലിന്റെ ഷേക്ക്‌ ഹാൻഡ് കിട്ടുകയെന്ന് പറഞ്ഞാൽ രണ്ട് ദിവസം കുളിക്കില്ലല്ലോ. കൈ കഴുകാതെ കൊണ്ട് നടക്കുമല്ലോ. അന്ന് തൊട്ടുള്ള ആരാധനയാണ് അദ്ദേഹത്തോട്,’ മിഥുൻ പറയുന്നു.

Content Highlight: Midhun Ramesh Talk About Mohanlal

We use cookies to give you the best possible experience. Learn more