| Sunday, 25th February 2024, 6:03 pm

റീ റിലീസിങ്ങിനാണ് ആ സിനിമ ഞാന്‍ മുഴുവനായും കാണുന്നത്; അന്ന് തിയേറ്ററില്‍ വലിയ വിസിലടിയും ആഘോഷവുമായിരുന്നു: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനും രജിനികാന്തും ഒരുമിച്ച സിനിമയായ മുത്തു റീ റിലീസ് ചെയ്തപ്പോഴാണ് മുഴുവനായും കാണുന്നതെന്ന് മീന. അതുവരെ ആ ചിത്രത്തിലെ പാട്ടുകളും ചില സീനുകളും മാത്രമാണ് താന്‍ കണ്ടിരുന്നതെന്നും ആ സിനിമ മുഴുവനായി കണ്ട ഓര്‍മ തനിക്കില്ലെന്നും താരം പറഞ്ഞു.

മുത്തു റീ റിലീസ് ചെയ്തപ്പോള്‍ താന്‍ അത് മുഴുവനായും തിയേറ്ററിലിരുന്ന് കണ്ടെന്നും ആ അനുഭവം വളരെ നന്നായിരുന്നെന്നും മീന പറയുന്നു.

ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

തിയേറ്ററില്‍ സിനിമയുടെ പേര് വന്നപ്പോള്‍ ആളുകള്‍ വിസിലടിയും ആഘോഷവുമായിരുന്നെന്ന് പറയുന്ന താരം ഇത്ര കാലത്തിന് ശേഷവും ആ സിനിമക്ക് ഇങ്ങനെ ഒരു സ്വീകാര്യതയുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പറഞ്ഞു.

‘ഈ അടുത്താണ് ഞാന്‍ മുത്തു മുഴുവനായും കാണുന്നത്. അതും സിനിമ റീ റിലീസ് ചെയ്തപ്പോള്‍. അതുവരെ ഞാന്‍ അതിലെ പാട്ടുകളും ചില സീനുകളുമൊക്കെയാണ് കണ്ടത്. ആ സിനിമ മുഴുവനായി കണ്ട ഓര്‍മ എനിക്കില്ല. റീ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ അത് മുഴുവനായും തിയേറ്ററിലിരുന്ന് കണ്ടു.

ആ അനുഭവം വളരെ നന്നായി. തിയേറ്ററില്‍ പേര് വന്നപ്പോള്‍ തന്നെ ആളുകള്‍ വിസിലടിയും ആഘോഷവുമായിരുന്നു. ഇത്ര കാലത്തിന് ശേഷവും ആ സിനിമക്ക് ഇങ്ങനെ ഒരു സ്വീകാര്യത ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല,’ മീന പറയുന്നു.

1998ല്‍ ചിത്രം മുത്തു ഒഡൊരു മഹാരാജ എന്ന പേരില്‍ ജാപ്പനില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ജാപ്പനീസ് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്ന ചിത്രം 23.50 കോടി കളക്ഷനും നേടി. അന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറാന്‍ ഈ മുത്തുവിന് കഴിഞ്ഞിരുന്നു.

ചിത്രത്തിലൂടെ മീനക്കും രജിനികാന്തിനും ജപ്പാനില്‍ വലിയ ആരാധകരെ സൃഷ്ടിക്കാനും കഴിഞ്ഞു. ഇപ്പോഴും ഈ സിനിമയെ കുറിച്ച് പറഞ്ഞ് ജപ്പാനില്‍ നിന്നും മെസേജുകള്‍ വരാറുണ്ടെന്നും മീന അഭിമുഖത്തില്‍ പറഞ്ഞു.

‘ഇപ്പോഴും ‘മുത്തു’ സിനിമയെ കുറിച്ച് പറഞ്ഞ് ജപ്പാനില്‍ നിന്നും മെസേജുകള്‍ വരാറുണ്ട്. അവിടെ നിന്നും ആളുകള്‍ വരാറുണ്ട്. ഞാന്‍ ഇല്ലെങ്കിലും എന്റെ വീടിന്റെ മുന്നില്‍ നിന്നും ഒരു ഫോട്ടോ എടുത്തിട്ട് പോകും,’ മീന പറയുന്നു.


Content Highlight: Meena Talks About Re-release Of Muthu Movie

We use cookies to give you the best possible experience. Learn more