| Sunday, 3rd September 2023, 9:00 pm

എസ്.ജെ.സൂര്യയുടെ അഴിഞ്ഞാട്ടം; വിശാലിന്റെ മാര്‍ക്ക് ആന്റണിയുടെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിശാല്‍ നായകനായി എത്തുന്ന മാര്‍ക്ക് ആന്റണിയുടെ ട്രെയ്‌ലര്‍ പുറത്ത്. സെപ്‌റ്റെംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ്. ജെ. സൂര്യ, സെല്‍വരാഘവന്‍, ഋതു വര്‍മ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിങ് വിജയ് വേലുക്കുട്ടി, സ്റ്റണ്ട് കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ്മ എന്നിവര്‍ നിര്‍വഹിക്കുന്നു.

വമ്പന്‍ പ്രതികരണമാണ് ട്രെയ്‌ലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

തിങ്ക് മ്യുസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നത്.

എസ്. വിനോദ് കുമാറാണ് നിര്‍മാണം. ശത്രുവിന് ശേഷം വിശാലിനൊപ്പം നിര്‍മാതാവിന്റെ രണ്ടാമത്തെ പ്രോജക്റ്റ് മാര്‍ക്ക് ആന്റണി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

ഉമേഷ് രാജ്കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. കനല്‍ കണ്ണന്‍. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് മാര്‍ക്ക് ആന്റണി.

വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ലാത്തി’യാണ്. എ. വിനോദ്കുമാര്‍ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ നായകന്‍ വിശാല്‍ വേഷമിട്ടിരിക്കുന്നത്. ബാലസുബ്രഹ്‌മണ്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. തിരക്കഥ എഴുതിയിരുന്നത് എ.വിനോദ് കുമാര്‍ തന്നെയാണ്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് നിര്‍മാണം. ബാല ഗോപി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവ ശങ്കര്‍ രാജ ആയിരുന്നു.

Content Highlight: Mark antony movie trailer is out now

We use cookies to give you the best possible experience. Learn more