മൂത്താപ്പയുടെയും ദുൽഖറിന്റെയും ഫാൻ ബോയ് ആണ്; അവരെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന ആളാണ്‌: മഖ്‌ബൂൽ സൽമാൻ
Entertainment
മൂത്താപ്പയുടെയും ദുൽഖറിന്റെയും ഫാൻ ബോയ് ആണ്; അവരെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന ആളാണ്‌: മഖ്‌ബൂൽ സൽമാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th July 2023, 8:42 am

താൻ ദുൽഖറിന്റെയും മമ്മൂട്ടിയുടേയും ആരാധകൻ ആണെന്ന് നടൻ മഖ്‌ബൂൽ സൽമാൻ. അവർ ജീവിതം നയിക്കുന്നപോലെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എല്ലാ കാര്യത്തിലും അവരാണ് തന്റെ റോൾ മോഡൽ എന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ലൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഖ്‌ബൂൽ.

സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ള കുടുംബത്തിൽ നിന്നും വരുന്നതുകൊണ്ട് മമ്മൂട്ടിയോടും ദുല്ഖറിനോടും സിനിമകളെപ്പറ്റി ചർച്ച ചെയ്യാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എനിക്ക് സിനിമയെപ്പറ്റി സംസാരിക്കാൻ ഫാമിലിയിൽ ഉള്ളത് മമ്മൂട്ടിയെപോലെ ഒരു മെഗാ സ്റ്റാറും ദുൽഖറിനെപോലെ ഒരു സൂപ്പർ സ്റ്റാറും ആണ്. അവരുടെ സിനിമകൾ വെച്ച് നോക്കുമ്പോൾ എന്റെ ചിത്രങ്ങൾ വളരെ കുറഞ്ഞ ബജറ്റിലുള്ളതാണ്. എന്റെ എല്ലാ പ്രോജക്ടുകളെപ്പറ്റിയും ഞങ്ങൾ സംസാരിക്കാറില്ല. ഞാൻ കൂടുതൽ എക്സൈറ്റ് ആകുന്ന പ്രോജക്ടുകൾ അല്ലെങ്കിൽ അവർ കാണണം എന്നാഗ്രഹിക്കുന്ന ചിത്രങ്ങളെപ്പറ്റി സംസാരിക്കാറുണ്ട്. അസുരവിത്ത് എന്ന ചിത്രം അങ്ങനെ അവർ അറിയണം എന്ന് എനിക്ക് തോന്നിയിട്ടുള്ള ചിത്രമാണ്, കൂടാതെ മാറ്റിനിയും. ഇതൊക്കെ ഞങ്ങൾ ഒരുമിച്ചിരുന്ന് കണ്ട ചിത്രങ്ങളാണ്.

ഇപ്പോൾ ഞങ്ങൾ ചർച്ച ചെയ്യുന്നത് കിറുക്കൻ എന്ന ചിത്രത്തെ കുറിച്ചാണ്. കിറുക്കനെക്കുറിച്ച് അവർക്കും അപ്ഡേറ്റ്സ് കിട്ടുമ്പോൾ അവർ എന്നോട് ചോദിക്കും എന്തായി, റിലീസ് എന്നാണെന്നൊക്കെ. നല്ല സപ്പോർട്ടാണ്. മൂത്താപ്പയുടെ അടുത്തുനിന്ന് ‘കൊള്ളാം’ എന്ന് കേട്ടാൽ ഒരു കോൺഫിഡൻസ് ആണ്.

അവരുടെ സിനിമകളെപ്പറ്റി നമുക്ക് അറിയാൻ നല്ല താൽപര്യമാണ്. കാരണം നമ്മൾ ഇപ്പോഴും അവരുടെ ഫാൻ ബോയ് ആണ്. മൂത്താപ്പയുടെ ആണെങ്കിലും ദുൽഖറിന്റെ ആണെങ്കിലും ഫാൻ ബോയ് ആണ് ഞാൻ. അവർ ചെയ്യുന്ന പോലെയുള്ള സിനിമകൾ ചെയ്യണം, അവരെപ്പോലെ ആകണം, അവർ ജീവിക്കുന്നതുപോലെ എനിക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. അവരെ എല്ലാത്തിലും റോൾ മോഡൽ ആക്കാനാണ് എനിക്ക് ആഗ്രഹം. അവരോടും ഞാൻ പുതിയ പടങ്ങളെപ്പറ്റി ചോദിക്കാറുണ്ട്. ദുൽഖറിന്റെ കിങ് ഓഫ് കൊത്ത വരാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുയുകയാണ്,’ മഖ്‌ബൂൽ പറഞ്ഞു.

Content Highlights: Maqbul Salman on Mammootty and Dulquer Salman