| Thursday, 24th October 2019, 8:28 am

ആദ്യ ഘട്ട വേട്ടെണ്ണലില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് 1187 വോട്ടുകള്‍ ലീഡ്; ശങ്കര്‍ റൈ മൂന്നാം സ്ഥാനത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ലീഡ് ചെയ്യുന്നത്.870 വോട്ടുകള്ക്കാണ് മുന്നിട്ട് നില്ക്കുന്നത്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണിപ്പോള്‍.

ഏറ്റവും കുറഞ്ഞ പോസ്റ്റല്‍ വോട്ടുകള്‍ ഉള്ള മണ്ഡലമാണ് മഞ്ചേശ്വരം.

അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ഉണ്ടായ രണ്ടാമത്തെ മണ്ഡലമാണ് മഞ്ചേശ്വരം. 75.82 പോളിങായിരുന്നു മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ,സുരേന്ദ്രനു 89 വോട്ടുകള്‍ക്കാണ് മണ്ഡലം നഷ്ടമായത്. ഇത്തവണ ബി.ജെ.പി രംഗത്തിറക്കിയകത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി കുണ്ടാറിനെയാണ്.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ശങ്കര്‍ റൈയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

യു.ഡി.എഫിന്റെ അബ്ജുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം, വോര്‍ക്കാടി മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തികെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം.

We use cookies to give you the best possible experience. Learn more