| Thursday, 19th May 2022, 1:52 pm

കോ ആക്ടറിനോട് പ്രേമം തോന്നിയിട്ടുണ്ട്, പക്ഷേ ആരാണെന്ന് പറയില്ല; മംമ്ത മോഹൻദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയം തുടങ്ങിയ നടിയാണ് മംമ്ത മോഹൻദാസ്. കോമഡിയും റൊമാൻസും സീരിയസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ മംമ്തക്ക് സാധിക്കാറുണ്ട്.

കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് ഉറങ്ങി പോയിട്ടുണ്ടെന്നും പറഞ്ഞിരിക്കുകയാണ് നടി. ജിഞ്ചർ മീഡിയക്ക് നൽകിയ ഐ ഹാവ്, ഐ നെവർ ഹാവ് (I HAVE, I NEVER HAVE ) എന്ന സെക്ഷനിലാണ് നടി ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഉണ്ടെന്നാണ് മംമ്ത നൽകിയ മറുപടി. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു നടി പറഞ്ഞത്.

ഇഷ്ടപെടാത്ത സിനിമകൾ നല്ലതെന്ന് പറയാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മംമ്ത മോഹൻദാസിന്റെ മറുപടി. അത് എല്ലാരും ചെയ്യാറുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു.

ഏതെങ്കിലും സിനിമ കണ്ടിട്ട് ഉറങ്ങി പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് യെസ്, ഉറങ്ങിയിട്ടുണ്ട് എന്നായിരുന്നു നടി നൽകിയ മറുപടി.
ഫോൺ നമ്പർ തെറ്റിച്ച് അമ്മയുടെ നമ്പർ കൊടുത്തിട്ടുണ്ടെന്നും മംമ്ത മോഹൻദാസ് ചിരിച്ചുകൊണ്ട് പറയുന്നു. പാടിയ പാട്ട് പിന്നീട് വീട്ടിലൊക്കെ ആസ്വദിച്ചു പാടി നടക്കാറുണ്ടെന്നും അങ്ങനെ ഏറ്റവും പ്രിയം തോന്നിയ പാട്ട് കാലൈ കാലൈ ആണെന്നും ഈ സെക്ഷനിൽ നടി പറയുന്നുണ്ട്.

ടു കൺഡ്രിസ് സിനിമയിലെ പോലെ വെള്ളമടിച്ചു ബോധം പോയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ബോധം ഒന്നും പോയിട്ടില്ലെന്നായിരുന്നു മറുപടി.

ഈ അടുത്തിടെ മംമ്ത മോഹൻദാസ് ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വലിയ വിവാദമുണ്ടാക്കിയിരുന്നു. സ്ത്രീകൾ എത്ര കാലം ഇരവാദം പറഞ്ഞു നടക്കുമെന്നായിരുന്നു അന്ന് മംമ്ത നടത്തിയ പരാമർശം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ നടിക്ക് നേരെ ഉയർന്നു വന്നിരുന്നു.

ജന ഗണ മനയാണ് മംമ്ത മോഹൻദാസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. അഭിനയരംഗത്ത് മാത്രമല്ല പിന്നണി ഗായക എന്ന നിലയിലും പ്രസിദ്ധയാണ് മംമ്ത.

Content Highlight: Mamtha Mohandas says that she had crush on co-actors

We use cookies to give you the best possible experience. Learn more