| Sunday, 14th March 2021, 2:09 pm

275 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആദ്യം ചെയ്തത്; മമ്മൂട്ടി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് കാലത്ത് 275 ദിവസം വീട്ടിലിരുന്നതിന് ശേഷം പുറത്തിറങ്ങിയ അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്.

275 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും ഒരു പ്രവൃത്തി ചെയ്യണമെന്നുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തില്‍ ചെറിയൊരു സവാരി നടത്തി കടയില്‍ നിന്ന് കട്ടന്‍ ചായയും കുടിച്ചാണ് വീട്ടിലേക്ക് മടങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു.

ആദ്യമായി ചെയ്ത കാര്യം അതായിരുന്നുവെന്നും കൊവിഡ് കാലം വ്യത്യസ്തമായൊരു അനുഭവമാണ് തനിക്ക് നല്‍കിയതെന്നും മമ്മൂട്ടി പറഞ്ഞു.

ആരെയും നേരില്‍ക്കണ്ട് സംസാരിക്കാന്‍ കഴിയാതെ ഇരിക്കേണ്ടി വരിക എന്നത് വേറൊരു തരം അനുഭവമാണ്. 275 ദിവസം പുറത്തിറങ്ങാതെ ഞാന്‍ വീട്ടില്‍ത്തന്നെയിരുന്നുവെന്നത് ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ വലിയൊരു അനുഭവമായി തോന്നുന്നു,മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദ പ്രീസ്റ്റ് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്.

നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് പ്രീസ്റ്റ്.

നടി പാര്‍വതിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഴു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty about covid days

We use cookies to give you the best possible experience. Learn more