| Thursday, 15th July 2021, 5:59 pm

മാലികിന്റെ മേക്കിംഗില്‍ ബ്രില്യന്‍സുണ്ട്, പറയുന്ന വിഷയത്തില്‍...

അന്ന കീർത്തി ജോർജ്

വളരെ സങ്കീര്‍ണമായ ഒരു കഥയെയും പശ്ചാത്തലത്തെയും വ്യത്യസ്ത ലെയറുകളില്‍ ഒരുപിടി കഥാപാത്രങ്ങളിലൂടെ പിടിച്ചിരുത്തുന്ന കഥപറച്ചില്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ മാലിക്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമ ഒരൊറ്റ നിമിഷത്തില്‍ പോലും പ്രേക്ഷകന്റെ ശ്രദ്ധയെ വ്യതിചലിക്കാന്‍ അനുവദിക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ തിരക്കഥാകൃത്തും സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന് കഴിഞ്ഞിട്ടുണ്ട്.

അലി ഇക്ക എന്ന റമദാപള്ളി പരിസരത്തെ ഏറ്റവും സ്വാധീനമുള്ള നേതാവ്, ഒരു ഗ്യാങ്ങ്സ്റ്ററെന്നോ കള്ളക്കടത്തുകാരനെന്നോ വിളിക്കാന്‍ കൂടി കഴിയുന്ന ആ കഥാപാത്രത്തിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി കൊണ്ടാണ് മാലികിന്റെ കഥ നടക്കുന്നത്.

ആറാം വയസില്‍ റമദാപള്ളിയിലെത്തിയ, മരണത്തില്‍ നിന്നും തിരിച്ചുനടന്ന അഹമ്മദലി സുലൈമാനെന്ന അലിയുടെ ജീവിതത്തിലൂടെ റമദാന്‍ പള്ളിയും എടത്വറ തുറയും ക്രിസത്യന്‍ മുസ്ലിം ന്യൂനപക്ഷവും സമുദായ രാഷ്ട്രീയവും സര്‍ക്കാരും രാഷ്ട്രീയക്കളികളും പൊലീസും ബ്യൂറോക്രസിയും കള്ളക്കടത്തും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കൊലപാതകവും കലാപവുമെല്ലാം ചിത്രം പറയുന്നു.

സാഹചര്യങ്ങളില്‍ പെട്ടുപോയി നിസഹായരാകുന്ന, ഒരിക്കലും ആഗ്രഹിക്കാത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ചും സൗഹൃദം, പ്രണയം തുടങ്ങിയ വ്യക്തിബന്ധങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും തിരിച്ചും സ്വാധീനിക്കുന്ന അവസ്ഥകളെ കുറിച്ചും ഒരു ഗ്രേ ഏരിയയില്‍ നിന്നുകൊണ്ട് ചിത്രം സംസാരിക്കുകയാണ്.

2009ല്‍ നടന്ന ബീമാപള്ളി വെടിവെപ്പാണ് മാലികില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടീസര്‍ ഇറങ്ങിയ സമയം മുതല്‍ തന്നെ ചര്‍ച്ചയുണ്ടായിരുന്നു. റിലീസിന് പിന്നാലെ ഈ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇതേ കുറിച്ചുയരുന്ന വിവിധ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നമുക്ക് വഴിയേ പറയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Malik movie review video, Fahadh Faasil, Mahesh Narayanan, Nimisha Sajayan, Vinay Forrt

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.