Kerala
മലബാറിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയുന്നു; കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 19, 05:17 am
Saturday, 19th October 2019, 10:47 am

കോഴിക്കോട്: മലബാര്‍ മേഖലയിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിന് കളമൊരുങ്ങുന്നു. വിഷയമുന്നയിച്ച് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷനും ദല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നിവേദനം നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാരവാഹികള്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനുമായും ചര്‍ച്ച നടത്തി. എന്‍.എച്ച് 766ലെ നിലവിലുള്ള രാത്രി യാത്രാ നിരോധനം 24 മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള നീക്കം ആശങ്കാ ജനകമാണെന്നും ഇവര്‍ അധികാരികളെ ബോധിപ്പിച്ചു. കേസില്‍ സുപ്രീംകോടതിയില്‍ കക്ഷിചേരുമെന്നും അറിയിച്ചിട്ടുണ്ട്.

യാത്രാ പ്രശ്‌നത്തില്‍ ഇരു സംസ്ഥാനങ്ങളും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം.

കോഴിക്കോടേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സംവിധാനങ്ങള്‍ ആരംഭിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം ഉറപ്പു നല്‍കിയിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളം ക്രിട്ടിക്കല്‍ എയര്‍പോട്ട് പട്ടികയിലാണ്.


ഭൂമിയുടെ ലഭ്യതക്കുറവാണ് റെയില്‍ വികസനത്തിന് തടസമായി നല്‍ക്കുന്നത്. ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍-മംഗലാപുരം മെമു താമസിയാതെ സര്‍വ്വീസ് ആരംഭിക്കുമെന്ന ഉറപ്പും ലഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി, എം.വി മാധവന്‍, എം.വി കുഞ്ഞാമു, ടി.എം റഷീദ്, പി.വേണുഗോപാല്‍, ഷംസുദ്ദീന്‍, മുണ്ടോളി കുന്നോത്ത് അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ