| Thursday, 8th February 2024, 7:35 pm

ബീച്ചില്‍ സദാചാര പൊലീസായി മഹിളാ മോര്‍ച്ച; യുവതി-യുവാക്കളെ ചൂലെടുത്ത് ഓടിച്ച് ബി.ജെ.പിയുടെ മഹിളകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സദാചാര പൊലീസായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. ബീച്ചിലെത്തിയ യുവതി-യുവാക്കളെ മഹിളാ മോർച്ച പ്രവർത്തകർ ചൂലെടുത്ത് ഓടിക്കുകയായിരുന്നു. കോഴിക്കോട് കോന്നാട് ബീച്ചിലാണ് സംഭവം.

ഇനിയും ഇത്തരത്തില്‍ ബീച്ചില്‍ വന്നാല്‍ ചൂലെടുത്ത് അടിക്കുമെന്ന് പ്രവര്‍ത്തകര്‍ യുവാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടലോര മേഖലകളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് മഹിളാ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആരോപണം.

പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരായ ഇരുപതിലധികം വരുന്ന വനിതകളാണ് ചൂലുമായി ബീച്ചിലെത്തിയത്. ചൂലുമായെത്തി വെള്ളിയാഴ്ച രാവിലെ10 മണി മുതല്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ ബീച്ചില്‍ എത്തുമെന്ന് നേരത്തെ അറിയാമായിരുന്നതിനാല്‍ സ്ഥലത്തെ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

സാമൂഹിക വിരുദ്ധര്‍ക്കെതിരെ പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും നാടിനെ സംരക്ഷിക്കാന്‍ ബി.ജെ.പിയുടെ മഹിളാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നു. ഇതിനായുള്ള സംഘത്തെയും കോഴിക്കോട് നേതൃത്വം രൂപീകരിച്ചിരുന്നതായാണ് വ്യക്തമാകുന്നത്.

Content Highlight: Mahila Morcha as morality police on Kozhikode beach

Latest Stories

We use cookies to give you the best possible experience. Learn more