| Thursday, 7th November 2019, 11:32 am

'ബി.ജെ.പി പണം നല്‍കി സ്വാധീനിക്കുന്നു'; മഹാരാഷ്ട്രയില്‍ ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തര്‍ക്കം തുടരവെ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന. ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നാണ് ശിവസേനയുടെ ആരോപണം. എം.എല്‍.എമാരെ പണം നല്‍കി വിലക്ക് വാങ്ങാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ശിവസേന ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയെ പണം കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടെന്നും ശിവസേന ആരോപിക്കുന്നു. എന്നിരുന്നാലും എം.എല്‍.എമാര്‍ കൂറുമാറില്ലെന്ന ആത്മവിശ്വാസത്തിലാണ് ശിവസേന.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനായി ബി.ജെ.പി ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്.

നവംബര്‍ ഒമ്പതിന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ തിരക്കിട്ട നീക്കം. അടുത്ത ദിവസം നല്ല വാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധീര്‍ മുന്‍ഗാതിവാര്‍ പറഞ്ഞത്.

‘നിങ്ങള്‍ക്ക് എത്രശ്രമിച്ചാലും ജലത്തെ തമ്മില്‍ വേര്‍ത്തിരിക്കാനാവില്ല. അതുപോലെയാണ് ശിവസേനയുടെയും ബി.ജെ.പിയുടെയും കാര്യവും. ഞങ്ങളില്‍ ഒന്നിച്ചുതന്നെയുണ്ടാവും. ഞങ്ങളൊരു നല്ല വാര്‍ത്തയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം’,

ബി.ജെ.പി-ശിവസേന സഖ്യംതന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മറ്റുള്ളവര്‍ എന്ത് ചിന്തിച്ചാലും അത് തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more