| Thursday, 13th October 2022, 8:04 am

വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ മദ്രസകൾക്ക് പൂട്ടുവീഴും; മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂൺ: വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത പക്ഷം സംസ്ഥാനത്തെ മദ്രസകൾ പൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് സർക്കാർ. ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് നിലവിൽ രജിസ്റ്റർ ചെയ്യാത്ത 400 മദ്രസകൾ ഉണ്ടെന്നാണ് സർക്കാറിന്റെ കണക്ക്. നിയമത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ചന്ദൻ റാം ദാസ് പറഞ്ഞു.

”ഒരു മാസത്തിനകം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് മദ്രസകൾക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവ അടച്ചുപൂട്ടാനുള്ള നടപടിയെടുക്കും,” മന്ത്രി പറഞ്ഞു.

നിലവിൽ 419 മദ്രസകൾ ഉത്തരാഖണ്ഡ് മദ്രസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 192 പേർക്ക് കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ഗ്രാന്റ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡ് വഖ്ഫ് ബോർഡ് 103 മദ്റസകൾ നടത്തുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യാത്തത് വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നത് പ്രയാസമാവുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മദ്രസകൾക്ക് സർക്കാർ അനുവദിക്കുന്ന ഗ്രാന്റ് കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന് ആരോപണമുണ്ടെന്നും അതിനാൽ മദ്രസകളുടെ സർവേ ആവശ്യമാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഈയിടെ പറഞ്ഞിരുന്നു.

രജിസ്റ്റർ ചെയ്യാനുള്ള നിർദേശം വിദ്യാർത്ഥികളുടെ ക്ഷേമം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത്തരത്തിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മദ്രസകളുടെ സർവേയ്ക്കായി സമിതിയെ ഉടൻ രൂപീകരിക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഷംസ് സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്. ഇതിനു പിന്നാലെ മദ്രസകളിൽ ആധുനിക വിദ്യാഭ്യാസം നൽകുമെന്ന് ഷംസ് വ്യക്തമാക്കിയിരുന്നു. മദ്രസകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Madrasas will be locked if they are not registered with the Department of Education; Uttarakhand government issues warning to madrasas

We use cookies to give you the best possible experience. Learn more