| Sunday, 3rd January 2021, 2:39 pm

പലരോടും എനിക്ക് വേണ്ടി അമ്മ കേണപേക്ഷിച്ചിട്ടുണ്ട്, അമ്മയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നതില്‍ ദുഖമുണ്ട്; തുറന്നു പറഞ്ഞ് ഗായകന്‍ എം. ജയചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീത സംവിധായകനും ഗായകനുമായി പേരെടുത്ത വ്യക്തിയാണ് എം.ജയചന്ദ്രന്‍. ജയചന്ദ്രന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയ പല ഗാനങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.  സംഗീത മേഖലയിലേക്ക് എത്തിയതിനെക്കുറിച്ചും പാട്ടനഭുവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് കന്യക മാഗസിനു നല്‍കിയ അഭിമുഖത്തില്‍ എം.ജയചന്ദ്രന്‍.

തന്നെ പിന്നണി ഗായകനാക്കുന്നതിന് വേണ്ടി  അമ്മ പലരോടും ചാന്‍സ് ചോദിച്ചിട്ടുണ്ടെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. അറിയാവുന്നവരോടൊക്കെ തനിയ്ക്ക് വേണ്ടി അമ്മ കേണപേക്ഷിച്ചിട്ടുണ്ടെന്നും അമ്മയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നല്ലോ എന്നോര്‍ത്ത് സങ്കടം തോന്നാറുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു.

റബ്ബര്‍ രംഗത്തെ മികച്ച ശാസ്ത്രജ്ഞനായിരുന്ന അമ്മയുടെ ജ്യേഷ്ഠന്‍ ബി.സി ശേഖറിന് യേശുദാസുമായി അടുത്ത ബന്ധമായിരുന്നുവെന്നും അതിനാല്‍ അമ്മ തനിക്ക് വേണ്ടി ദാസ് സാറിനോട് ചാന്‍സ് ചോദിച്ചിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു. അതുപോലെത്തന്നെ നടന്‍ ജയറാം, രാജസേനന്‍ എന്നിവരോടും അമ്മ തന്റെ പാട്ടിനെക്കുറിച്ച് പറയുകയും അവസരം നല്‍കുമോയെന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജയചന്ദ്രന്‍ പറയുന്നു.

പലപ്പോഴും അവസരങ്ങളൊന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോള്‍ എടാ ഒരുകാലത്ത് നിന്നെ അന്വേഷിച്ച് എല്ലാവരും വന്നോളുമെന്ന് അമ്മ പറഞ്ഞുവെന്നും അമ്മയുടെ സ്വപ്‌നമാണ് താന്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. അമ്മയാണ് താനൊരു വലിയ സംഗീത സംവിധായകനാവണമെന്ന് ആഗ്രഹിച്ചിരുന്നതെന്നും ജയചന്ദ്രന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Singer M Jayachandran says about his mother and songs

We use cookies to give you the best possible experience. Learn more