| Tuesday, 22nd August 2023, 9:34 am

മെസിയെ കീഴ്‌പ്പെടുത്താന്‍ ക്രിസ്റ്റ്യാനോ എത്ര കിരീടങ്ങള്‍ അകലെ?

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്‌സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ എത്ര ടൈറ്റിലുകളാണുള്ളതെന്ന ചോദ്യമാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. കരിയറില്‍ നിലവില്‍ 35 കിരീടങ്ങളാണ് പോര്‍ച്ചുഗീസ് താരത്തിനുള്ളത്. കഴിഞ്ഞയാഴ്ച നടന്ന അറബ് കപ്പിലെ നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയ അവസാന കിരീടം.

റോണോയുടെ പേരിലുള്ള ടൈറ്റിലുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം:

ചാമ്പ്യന്‍സ് ലീഗ് (5), യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, സ്പാനിഷ് ലീഗ് (2), ഇറ്റാലിയന്‍ ലീഗ് (2), ഇറ്റാലിയന്‍ സീരി എ (2), പ്രീമിയര്‍ ലീഗ് (3), യുവേഫ നാഷന്‍സ് ലീഗ്, കോപ്പ് ഡെല്‍ റേ (3), എഫ്.എ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് (3), രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, സൂപ്പര്‍ കപ്പ് ഓഫ് സ്പെയിന്‍ (2), ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് (2), പോര്‍ച്ചുഗീസ് സൂപ്പര്‍ കപ്പ്, ക്ലബ്ബ് വേള്‍ഡ് കപ്പ് (4), ഇംഗ്ലീഷ് ലീഗ് കപ്പ് (2), കോപ്പ ഇറ്റാലിയ, അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്.

മെസിയുടെ പേരിലുള്ള ടൈറ്റിലുകള്‍:

ലാ ലിഗ (10), കോപ്പ ഡെല്‍ റേ (7), സ്പാനിഷ് സൂപ്പര്‍ കപ്പ് (8), യുവേഫ ചാമ്പ്യന്‍സ് ലീഗ് (4), യുവേഫ സൂപ്പര്‍ കപ്പ് (3), ഫിഫ ക്ലബ് ലോകകപ്പ് (3)
ലീഗ് 1, ചാമ്പ്യന്‍സ് ട്രോഫി, അര്‍ജന്റീന U20, ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ്, അര്‍ജന്റീന U23, സമ്മര്‍ ഒളിമ്പിക്‌സ്, ഫിഫ ലോകകപ്പ്, കോപ്പ് അമേരിക്ക,
CONMEBOL-UEFA കപ്പ് ഓഫ് ചാമ്പ്യന്‍സ്, ലീഗ്‌സ് കപ്പ്.

Content Highlights:  Lionel Messi – Cristiano Ronaldo titles

We use cookies to give you the best possible experience. Learn more