| Saturday, 11th January 2020, 9:20 am

മഹാരാഷ്ട്രയില്‍ അടിക്കടി തോല്‍വി; ബി.ജെ.പി വാര്‍ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ബി.ജെ.പിക്ക് പരാജയം. ബി.ജെ.പി ഭരിച്ചിരുന്ന 11 എ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വികാസ് വാഗ്മാരെ വിജയിച്ചു. 726 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വാര്‍ഡ് പിടിച്ചെടുത്തത്.

കോര്‍പ്പറേറ്ററുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ശിവകുമാര്‍ ആയിരുന്നു കോര്‍പ്പറേറ്റര്‍.

ഉപതെരഞ്ഞെടുപ്പ് നടന്ന ബ്രിഹാന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 141ാം വാര്‍ഡിലും ബി.ജെ.പി പരാജയപ്പെട്ടു. 1385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായ വിദാല്‍ ലോക്‌റെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ദിനേശ് പഞ്ചാലിനെ പരാജയപ്പെടുത്തിയത്. ലോക്‌റെ 4427 സീറ്റുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി 3042 വോട്ടുകളുമാണ് നേടിയത്.

പതിനെട്ട് സ്ഥാനാര്‍ത്ഥികളായിരുന്നു ഇവിടെ മത്സരിച്ചത്. കോര്‍പ്പറേറ്ററായിരുന്ന വിദാല്‍ ലോക്‌റെ കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 2019 ലായിരുന്നു ലോക്‌റെയുടെ ശിവസേന പ്രവേശനം.

പിന്നീട് ലോക്‌റെ ശിവസേനാ ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും സമാജ്‌വാദി സ്ഥാനാര്‍ത്ഥി അബു അസ്മിയോട് 25000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

We use cookies to give you the best possible experience. Learn more