| Wednesday, 20th January 2021, 4:02 pm

കോഴിക്കോട് മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സി.പി.ഐ.എം ആണെന്ന് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ജനലും ഭിത്തിയും ഭാഗികമായി തകര്‍ന്നു. കോഴിക്കോട് കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്കിലെ മുസ്‌ലിം ലീഗ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ബോംബാക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മനസിലാവുന്നത്.

മേഖലയില്‍ കുറച്ച് ദിവസങ്ങളായി ലീഗ്-സി.പി.ഐ.എം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.ഇതിന്റെ തുടര്‍ച്ചയാണോ ആക്രമണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രകടനം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kozhikode Muslim League office bombed; league says the CPI (M) is behind it

We use cookies to give you the best possible experience. Learn more