| Sunday, 26th July 2020, 6:07 pm

മൃതദേഹം 'തന്റെ വീട്ടില്‍ കൊണ്ടുപോടോ'; നാട്ടുകാരോട് സംസാരിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനോട് ആക്രോശിച്ച് ബി.ജെ.പി കൗണ്‍സിലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച നാട്ടുകാരോട് സംസാരിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബി.ജെ.പി കൗണ്‍സിലര്‍.

നാട്ടുകാരോട് സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് തന്റെ വീട്ടിലാണെങ്കില്‍ മൃതദേഹം സംസ്‌ക്കരിക്കുമോയെന്നും തന്റെ വീട്ടില്‍ കൊണ്ടുപോടോ’ എന്നു പറഞ്ഞായിരുന്നു ബി.ജെ.പി കൗണ്‍സിലറായ ഹരികുമാറിന്റെ ആക്രോശം.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. ഇയാള്‍ക്ക് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മൃതദേഹം ഇടവക പള്ളിയില്‍ അടക്കാതെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്.

നേരത്തെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സി.എസ്.ഐ പള്ളിയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇതിനുള്ള സൗകര്യമില്ലെന്ന് കാണിച്ച് പള്ളി അധികാരികള്‍ അനുമതി നിഷേധിക്കുകയായിരുന്നു.

മുട്ടമ്പലം ശ്മശാനത്തിന്റെ നാട്ടുകാര്‍ കൊട്ടിയടക്കുകയും ചെയ്തു. ഇത് നഗര പ്രദേശമാണെന്നും അതിനാല്‍ സംസ്‌ക്കാരം നടത്താന്‍ കഴിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more