| Thursday, 23rd December 2021, 5:19 pm

ആലപ്പുഴ ഇരട്ടക്കൊലപാതകം: വത്സന്‍ തില്ലങ്കേരിയ്ക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് അന്വേഷിക്കണമെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും മത്സരിച്ച് ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങളല്ല നടക്കുന്നതെന്നും ഓരോ പ്രദേശത്തും സംഘര്‍ഷമുണ്ടാക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ചയില്ല. കൊലപാതകത്തില്‍ വത്സന്‍ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് പരിശോധിക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.ഐ.എമ്മില്‍ നുഴഞ്ഞുകയറാന്‍ എസ്.ഡി.പി.ഐക്ക് സാധിക്കില്ല. സമയമെടുത്താലും ആലപ്പുഴ കൊലപാതകങ്ങളിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷപ്പെടാനുള്ള വഴികള്‍ ആസൂത്രണം ചെയ്താണ് പ്രതികള്‍ കൃത്യം നടത്തിയത്. വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല ഇരുകൂട്ടരും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ആലപ്പുഴയിലെ കൊലപാതക കേസുകളിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയും. എവിടെ പോയി ഒളിച്ചാലും പിടികൂടാന്‍ പൊലീസിന് കഴിയും,’ കോടിയേരി പറഞ്ഞു.

ഒരു കൊലപാതകം നടന്നാല്‍ എസ്.ഡി.പി.ഐക്ക് ആഹ്ലാദമാണെന്നും മുസ്‌ലിം വിഭാഗക്കാര്‍ എല്ലാം എസ്.ഡി.പി.ഐ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളില്‍ സി.പി.ഐ.എം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodiyeri Balakrishnan on SDPI BJP Alappuzha Murder Valasan Thillankery

We use cookies to give you the best possible experience. Learn more