| Saturday, 4th July 2020, 9:38 pm

കേരളം ഇടതിനൊപ്പം തന്നെ; ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ. ഇടതുപക്ഷത്തിന് 77-83 സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫിന് 42 ശതമാനം വോട്ട് ലഭിക്കും.

യു.ഡി.എഫിന് 54-60 സീറ്റും 39 ശതമാനം വോട്ടും ലഭിക്കുമെന്നും എന്‍.ഡി.എയ്ക്ക് 3-7 വരെ സീറ്റും 18 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേ പറയുന്നു.

തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. 20-22 സീറ്റ് എല്‍.ഡി.എഫിന് തെക്കന്‍ കേരളത്തില്‍ നിന്ന് ലഭിക്കും.

ഇവിടെ യു.ഡി.എഫിന് 38 ശതമാനം വോട്ടും 16-18 സീറ്റും ലഭിക്കും.

എന്‍.ഡി.എയ്ക്ക് തെക്കന്‍ കേരളത്തില്‍ 20 ശതമാനം വോട്ടും 1-2 സീറ്റും ലഭിക്കും.

മധ്യകേരളത്തില്‍ യു.ഡി.എഫിന് 42 ശതമാനം വോട്ടു ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. 22-24 വരെ സീറ്റ് ലഭിക്കും. എല്‍.ഡിഎഫിന് 39 ശതമാനം വോട്ടും 17-19 സീറ്റും ലഭിക്കും.

എന്‍.ഡി.എയ്ക്ക് 18 ശതമാനം വോട്ടും 0-1 സീറ്റും ലഭിക്കും.

വടക്കന്‍ കേരളത്തില്‍ എല്‍.ഡിഎഫ് 43 ശതമാനം വോട്ടും 40-42 സീറ്റും നേടും. യു.ഡി.എഫ് 39 ശതമാനം വോട്ടും 16-18 സീറ്റും നേടും. എന്‍.ഡി.എയ്ക്ക് 17 ശതമാനം വോട്ടും 2-4 വരെ സീറ്റും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more