| Wednesday, 10th May 2023, 9:36 pm

കര്‍ണാടകയില്‍ തൂക്ക് സഭ പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; കണക്കുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്ക് സഭയ്ക്ക് സാധ്യതയെന്ന സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വ്യക്തമായ മുന്‍തൂക്കമുണ്ടാകില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. തൂക്കുസഭയാണ് പ്രവചനമെങ്കിലും നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്.

റിപ്പബ്ലിക്ക് ടി.വി പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റും ബി.ജെ.പിക്ക് 85 മുതല്‍ 100 സീറ്റുമാണ് പ്രവചിക്കുന്നത്. ജെ.ഡി.എസ് 24-32 സീറ്റുകളും മറ്റുള്ളവര്‍ 2-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ന്യൂസ് നേഷന്റെഎക്‌സിറ്റ്  പോള്‍ ഫലത്തില്‍ ബി.ജെ.പി 114 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് 86 ഉം ജെ.ഡി.എസ് 21ഉം മറ്റുള്ളവര്‍ മൂന്നും നേടുമെന്നാണ് പ്രവചനം. സീ ന്യൂസ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസ് 103 മുതല്‍ 118 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. ബി.ജെപി-79-94,ജെ.ഡി.എസ് 25-33, മറ്റുള്ളവര്‍ 2-5 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്.

ടി.വി9-ഭാരത്‌വര്‍ഷ്-പോള്‍സ്ട്രാറ്റ് കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 99-100 സീറ്റും ബി.ജെ.പി 88-98 സീറ്റ് നേടുമെന്നാണ് പ്രവചനം. ജെ.ഡി.എസ് 21-26, മറ്റുളളവര്‍ 0-4 സീറ്റും നേടുമെന്നാണ് പ്രവചനം.

നവ്ഭാരതിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിന് 106-120, ബി.ജെ.പി 78-92 ജെ.ഡി.എസ് 20-26 മറ്റുള്ളവര്‍ 2-4 എന്നിങ്ങനെയാണ് പ്രവചനം.

കര്‍ണാടകയില്‍ ആകെ 224 മണ്ഡലങ്ങളാണ് ഉളളത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും കേവലഭൂരിപക്ഷമില്ലെങ്കില്‍ ജെ.ഡി.എസാകും കര്‍ണാടകയില്‍ കിങ്‌മേക്കറാകുക. വൈകിട്ട് അഞ്ച് വരെ 65.69 ശതമാനം പോളിങ്ങാണ് ഉണ്ടായത്. 224 മണ്ഡലങ്ങളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. മെയ് 13നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുക.

Contenthighlidht: Karnataka election exit poll result out

We use cookies to give you the best possible experience. Learn more