| Saturday, 13th June 2020, 9:18 pm

തടിയനായ സ്‌കൂള്‍ പയ്യന്‍ എന്ന് അനുരാഗ് കശ്യപ്, സൈക്കോപാത്ത് എന്ന് കരണ്‍ ജോഹര്‍; കരിയറിലെ തര്‍ക്കങ്ങള്‍ തുറന്നു പറഞ്ഞ് താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ചിലരുമായി ഉണ്ടായ തര്‍ക്കങ്ങളെ പറ്റി തുറന്ന് പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. കരണ്‍ ജോഹര്‍ തന്നെ സൈക്കോപാത്ത് എന്ന് വിളിച്ചിരുന്നെന്നും കരണിനെ താന്‍ ഇപ്പോഴും സ്‌കൂളിലാണെന്ന് വിചാരിക്കുന്ന ഒരു തടിയന്‍ കുട്ടിയെന്നാണ് വിളിച്ചതെന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. മിഡ് ഡേക്കു നല്‍കിയ അഭിമുഖത്തിലാണ് അനുരാഗിന്റെ വെളിപ്പെടുത്തല്‍.

‘ കരണ്‍ ഒരഭമുഖത്തില്‍ പറഞ്ഞത് ഞാന്‍ ഒരു സൈക്കോപാത്ത് ആണെന്നാണ്. അതിനു ശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. ഞാനദ്ദേഹത്തെ സ്‌കൂളിലാണെന്ന് വിചാരിച്ചിരിക്കുന്ന ഒരു തടിയന്‍ കുട്ടിയെന്നാണ് വിളിച്ചത്. ഞാന്‍ അനില്‍ കപൂറിനെ കൊണ്ട് പറഞ്ഞതും വാര്‍ത്തയായിരുന്നു. പക്ഷെ ഞാന്‍ കുട്ടികളെ പോലെയാണെന്ന് ആളുകള്‍ക്കറിയാമായിരുന്നു,’ ഒപ്പം മഹേഷ് ഭട്ടിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവവും അനുരാഗ് കശ്യപ് പറഞ്ഞു.

‘ എന്റെ പ്രിയപ്പെട്ട കഥകളിലൊന്ന് മഹേഷ് ഭട്ടിനെക്കുറിച്ചാണ്. അദ്ദേഹത്തിനു വേണ്ടി ഞാന്‍ കഥയെഴുതിയിരുന്നു. മുകേഷ് ഭട്ട് ( മഹേഷ് ഭട്ടിന്റെ സഹോദരന്‍) പണത്തിന്റെ കാര്യത്തില്‍ വളരെ മോശമായിരുന്നു. ഞാന്‍ വാടകയ്ക്കായി കഷ്ടപ്പെടുകയായിരുന്നു. പൂജ ഭട്ട് (മഹേഷ് ഭട്ടിന്റെ മകള്‍) നല്ലവളും ദയമുള്ളവളുമായിരുന്നു. അവളുടെ അച്ഛനോട് സംസാരിക്കാന്‍ ഞാനവളോട് പറയുമായിരുന്നു,’ കരണ്‍ ജോഹര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more