| Tuesday, 8th September 2020, 11:43 pm

കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ; തില്ലങ്കേരിയില്‍ എസ്.ഡി.പി.ഐ പ്രകടനത്തിനു നേരെ ബോംബേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: കണ്ണൂര്‍ തില്ലങ്കേരിയില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്. കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു ബോംബേറ്.

സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പടിക്കച്ചാല്‍ സ്വദേശി റാസിഖിനാണ് പരിക്കേറ്റത്. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരിട്ടി ഡി.വൈ.എസ്.പി സജേഷ് വാഴളപ്പിലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ചൊവ്വാഴ്ച്ച വൈകിട്ട നാല് മണിയോടെ കണ്ണവത്ത് വെച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹൂദ്ദീനെ വെട്ടിക്കൊല്ലപ്പെടുത്തിയിരുന്നു.

ചിറ്റാപ്പരിപ്പറമ്പിനടുത്ത് വെച്ചാണ് സംഭവമുണ്ടായത്.രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് പോകുകയായിരുന്നു സലാഹുദ്ദീനും കുടുംബവും.

ഇവരുടെ കാറിനു പിന്നില്‍ ഒരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാറ് സൈഡാക്കി നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം ആളുകള്‍ പുറകില്‍ വന്ന് വെട്ടുകയായിരുന്നു.

ബൈക്കിലെത്തിയ സംഘം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

കഴുത്തിന് താഴെ വെട്ടേറ്റ സലാഹുദ്ദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlight: Bomb attack at sdpi rally

We use cookies to give you the best possible experience. Learn more