| Wednesday, 8th January 2020, 8:11 am

'സര്‍ക്കാര്‍ ഒരുതെറ്റ് ചെയ്തു, അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ്': കനയ്യകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു കാമ്പസിലെ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് സി.പി.ഐ നേതാവും ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായിരുന്ന കനയ്യ കുമാര്‍.
കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത ശത്രു തെറ്റിപ്പോയെന്നും ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തിന്റെ നേതാവ് എന്ന് വിളിക്കുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജെ.എന്‍.യു എല്ലായ്‌പ്പോഴും റിപ്പോര്‍ട്ട് പോലും ചെയ്യപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്തു. അവര്‍ ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.”, കനയ്യ പറഞ്ഞു.

” ജെ.എന്‍.യുവിനോടുള്ള വിദ്വേഷം ഒരു സര്‍വ്വകലാശാലയോടോ പ്രത്യയശാസ്ത്രത്തോടോ ഉള്ള വിദ്വേഷമല്ല, മറിച്ച് ഒരു രാജ്യം എങ്ങനെയായിരിക്കണം എന്ന ചിന്തയാണ് … ജെ.എന്‍.യുവില്‍ ഒരു പെണ്‍കുട്ടിക്ക് ലൈബ്രറിയില്‍ നിന്ന് പുറത്തുകടന്ന് ഒറ്റയ്ക്ക് നടക്കാന്‍ കഴിയും. ഈ കാമ്പസില്‍ 40 ശതമാനം ആളുകള്‍ ‘ആദിവാസി’ അല്ലെങ്കില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെയും കേന്ദ്രത്തിനെതിരെ കനയ്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുകയാണെന്നും അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ കലഹം തുടങ്ങിയതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more