| Saturday, 29th August 2020, 11:53 am

'തുടക്ക കാലത്ത് ഒരു സഹ നടന്‍ എനിക്ക് മയക്കുമരുന്ന് നല്‍കി, വീട്ടില്‍ പൂട്ടിയിട്ട് സ്വയം പ്രഖ്യാപിത ഭര്‍ത്താവായി,' ആരോപണവുമായി കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡിലെ തുടക്ക കാലത്ത് ഒരു സ്വഭാവ നടനില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി കങ്കണ റണൗത്ത്. ഒരു സഹനടന്‍ തനിക്ക് മയക്കുമരുന്ന് നല്‍കുകയും ദുരുപയോഗം ചെയ്‌തെന്നുമാണ് കങ്കണ പറയുന്നത്.

16-ാം വയസ്സില്‍ മണാലിയില്‍ നിന്നും മുംബൈയിലേക്ക് വന്ന തന്റെ സ്വയം സംരക്ഷകനായി ഇയാള്‍ മാറുകയും പിന്നീട് നിരന്തരമായി തന്നെ ശല്യപ്പെടുത്തിയെന്നുമാണ് കങ്കണ പറയുന്നത്.

മുംബൈയില്‍ തന്റെ ഒപ്പം താമസിച്ചിരുന്ന ബന്ധുവുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് ഇവരെ ഒഴിവാക്കി തന്നെ വീട്ടില്‍ പൂട്ടിയിട്ടെന്നും കങ്കണ പറയുന്നു.

‘ അയാള്‍ എന്റെ ആന്റിയുമായി കലഹത്തിലാവുകയും അവരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ എന്നെ ആ വീട്ടില്‍ പൂട്ടിയിട്ടു. ഞാനെന്ത് ചെയ്താലും അയാളുടെ സ്റ്റാഫുകള്‍ അപ്പപ്പോള്‍ ആയാള്‍ക്കു വിവരം നല്‍കിക്കൊണ്ടിരുന്നു. എനിക്കിതൊരു വീട്ടു തടങ്കല്‍ പോലെ അനുഭവപ്പെട്ടു.

‘ അയാള്‍ എന്നെ പാര്‍ട്ടികള്‍ക്കു കൊണ്ടു പോയി. ഒരിക്കല്‍ വല്ലാതെ കൂടിയ സമയത്ത് ഞങ്ങള്‍ തമ്മില്‍ അടുത്തു. ഇത് ഞാന്‍ ബോധപൂര്‍വം ചെയ്തതല്ലെന്ന് പിന്നീട്് മനസ്സിലായി. എനിക്ക് വലിയ അളവില്‍ ഡ്രിങ്ക്‌സ് നല്‍കിയിരുന്നു,’

‘ഈ സംഭവം ഒരാഴ്ചയ്ക്കുള്ളില്‍ അയാളെന്റെ സ്വയം പ്രഖ്യാപിത ഭര്‍ത്താവായി. നിങ്ങളെന്റെ കാമുകനല്ലെന്ന് പറഞ്ഞാല്‍ അയാളെന്നെ ചെരുപ്പ് കൊണ്ട് തല്ലുമായിരുന്നു,’ കങ്കണ പറഞ്ഞു.

ദുബായില്‍ നിന്നുള്ള ചിലരുമായുള്ള മീറ്റിംഗുകളില്‍ അയാള്‍ തന്നെ കൊണ്ടു പോയെന്നും തന്നെ ഇവരുടെ ഇടയില്‍ തനിച്ചാക്കി ഇയാള്‍ പോവുമായിരുന്നെന്നും തന്നെ ദുബായിലേക്ക് കടത്തുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും കങ്കണ പറഞ്ഞു.

നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ അന്വേഷണം ലഹരിമാഫിയയിലേക്കു വ്യാപിപ്പിച്ച സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highliGHT: Kangana Ranaut says she was drugged by a co actor

Latest Stories

We use cookies to give you the best possible experience. Learn more