| Monday, 16th March 2020, 5:36 pm

ബി.ജെ.പിയെ വെല്ലുവിളിച്ച് കമല്‍നാഥ്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വെല്ലുവിളി ബി.ജെ.പി ഏറ്റെടുക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: 48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ഔദ്യോഗിക വസതിയില്‍ ബി.ജെ.പി എം.എല്‍.എമാര്‍ ചെന്ന് കണ്ടു. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്. 106 എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് സത്യവാങ്മൂലം നല്‍കിയതായും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. അവര്‍ക്ക് എന്റെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാം. എന്താണവര്‍ അതിനോട് അത്ര താല്‍പര്യം പ്രകടിപ്പിക്കാതെ മാറിനില്‍ക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ഭൂരിപക്ഷം തെളിയിക്കും’, കമല്‍നാഥ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ഔദ്യോഗിക വസതിയില്‍ ബി.ജെ.പി എം.എല്‍.എമാര്‍ ചെന്ന് കണ്ടു. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്. 106 എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് സത്യവാങ്മൂലം നല്‍കിയതായും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ ഒരു അവകാശവും ഇല്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് കമല്‍നാഥിന് അറിയാം. അതുകൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെ അദ്ദേഹം ഓടിയൊളിക്കുകയാണെന്നും ഈ കാര്യങ്ങളെല്ലാം ഞങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചെന്നും ഞങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more