| Sunday, 2nd July 2023, 11:45 pm

മമ്മൂക്കയോടോപ്പമുള്ള ആ പടം നടക്കാതെ പോയി; അതൊരു തീരാവേദനയാണ്: കല്ലയം കൃഷ്ണദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ മമ്മൂട്ടിയെ നായകനാക്കി നിർമിക്കാനിരുന്ന ചിത്രം നടക്കാതെ പോയത് തീരാ ദുഖമെന്ന് പഴയകാല സംവിധായകൻ കല്ലയം കൃഷ്ണദാസ്. കഥകേട്ടപ്പോൾ മമ്മൂട്ടിക്ക് ഇഷ്ടമായിരുന്നെന്നും തനിക്ക് തരാനിരുന്ന ഡേറ്റ് പ്രൊഡക്ഷൻ കൺട്രോളർ മറ്റൊരാൾക്ക് നൽകിയതുകൊണ്ട് ചിത്രം നടക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മ്മൂക്കയെ വെച്ച് ഒരു സിനിമ ഞാൻ പ്ലാൻ ചെയ്തതാണ്. കെ.ആർ. ഷൺമുഖം ആയിരുന്നു അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ. മ്മൂട്ടിയെക്കണ്ട് സബ്ജക്ട് ഒക്കെ പറഞ്ഞ്‌ ഓക്കേ ആയിരുന്നതാണ്.

ആ സമയം മമ്മൂട്ടി നന്നായി തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു. അന്ന് സത്യാ സ്റ്റുഡിയോയിൽ ടി.എ. സുരേഷ് ബാബു വിന്റെ ശംഖ് നാദം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. അവിടെ വന്നാൽ കഥ കേട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. ഞാൻ അവിടെ ചെന്ന് കഥ പറഞ്ഞപ്പോൾ മമ്മൂക്കക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ കയ്യിൽ ഉണ്ടായിരുന്ന ഇരുപത് സബ്ജക്ടുകളിൽ ഏറ്റവും നല്ല സബ്ജക്ട് അതായിരുന്നു.

കഥയിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നു. അതിൽ അദ്ദേഹം ഒരു എം.ബി.ബി.എസ് വിദ്യാർത്ഥി ആയിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു ഇത് പുള്ളി ചെയ്താൽ വർക്കാകുമോയെന്ന്. ഞാൻ പറഞ്ഞു ഇത് മമ്മൂട്ടി ചെയ്താൽ ഓക്കേ ആണെന്ന്.

ജൂബിലി ജോയ് ആയിരുന്നു പ്രൊഡ്യൂസർ. പുള്ളി ആദ്യം തന്നെ സമ്മതിച്ചിരുന്നു. മമ്മൂക്ക ഓക്കേ പറഞ്ഞാൽ ഞാൻ ഡബിൾ ഓക്കേ ആണെന്നാണ് പുള്ളി പറഞ്ഞത്. അത്രയും വരെ എത്തിയതായിരുന്നു ആ ചിത്രം.

ഷണ്മുഖനോട് ഞാൻ പറഞ്ഞു മമ്മൂക്കയും, ജോയിയും ഓക്കേ ആണെന്നും രണ്ട് മൂന്ന് ദിവസത്തിനകം പടം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പുള്ളി പറഞ്ഞു അടുത്തമാസം എന്നുള്ളത് ഒരു മാസം കൂടി നീട്ടേണ്ടി വരുമെന്ന്. പിന്നെ അത് നടക്കാതെ പോയി, അത് മറ്റൊരു ട്രാക്കിൽ ആയി. അതൊരു തീരാവേദനയാണ്. ഇന്നും അത് ഓർത്ത് സങ്കടം ഉണ്ട്. നമുക്ക് തരാമെന്ന് പറഞ്ഞ ഡേറ്റ് പുള്ളി വേറെ ആർക്കോ അഡ്ജസ്റ്റ് ചെയ്ത് കൊടുത്തു. സിനിമ എന്ന് പറഞ്ഞാല അങ്ങനെയയാണ്, ഒരു മുഹൂർത്തം ഉണ്ട് അപ്പോൾ നടന്നില്ലെങ്കിൽ പിന്നെ നമുക്കൊന്നും പറയാൻ പറ്റില്ല.

പിന്നീട് മമ്മൂക്കയെ ഞാൻ കണ്ടു. അദ്ദേഹത്തിന് ചെയ്യണം എന്ന് തന്നെ ആയിരുന്നു. പക്ഷെ ഇതിനിടക്ക് മറ്റൊരു പാര വന്നല്ലോ. ഡേറ്റ് എന്തൊക്കെയോ സ്വാധീനം കൊണ്ട് മറിഞ്ഞുപോയി. പിന്നെ വരുന്ന സിനിമകൾ കൊടുത്തിരിക്കുന്ന ഡേറ്റുകൾക്ക് മാത്രമാണ് മമ്മൂക്കക്ക് ചെയ്യാൻ കഴിയൂ. അതിൽ മാറ്റം വരുത്താന് മമ്മൂക്കക്കും പറ്റില്ല, ജോയ് സാറിനും പറ്റില്ല, ‘ കൃഷ്ണദാസ് പറഞ്ഞു.

Content Highlights: Kallayam Krishnadas on Mammootty

We use cookies to give you the best possible experience. Learn more