| Saturday, 18th September 2021, 3:12 pm

Kaanekkane Review| കാണെക്കാണെ ത്രില്ലറിനപ്പുറം കാണിച്ചു തരുന്ന സിനിമ

അന്ന കീർത്തി ജോർജ്

മനുഷ്യ മനസിന് നിയന്ത്രിക്കാനാകാത്ത ചില നിമിഷങ്ങള്‍, സങ്കീര്‍ണമായ ചില വികാരങ്ങള്‍, അവയുടെ പ്രത്യാഘാതങ്ങള്‍ ഇതെല്ലാം ചേര്‍ന്നുവരുന്ന രണ്ട് മണിക്കൂര്‍, അതാണ് മനു അശോകന്റെ പുതിയ ചിത്രമായ കാണെക്കാണെ. തുടക്കം മുതല്‍ അവസാനം വരെ കടുത്ത മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളും അവരുടെ വേദനകളും ഇതിനിടയിലുണ്ടാകുന്ന ചില തിരിച്ചറിവുകളുമാണ് കാണാക്കാണെയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചില സമയത്തൊക്കെ ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി പോകുന്ന മനുഷ്യരുടെ കഥ കൂടിയാണിത്.

ട്രെയ്‌ലര്‍ സൂചന നല്‍കുന്നത് പോലെ ഒരു മിസ്റ്ററി ത്രില്ലര്‍ അനുഭവമല്ല, സിനിമ പ്രേക്ഷകന് നല്‍കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഉടലെടുക്കുന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നതിലുപരി, ആ ത്രില്ലിനുമപ്പുറത്തേക്കാണ് കാണെക്കാണെ സഞ്ചരിക്കുന്നത്. സിനിമയുടെ അവസാനം ഈ ഉത്തരത്തിലെത്തുന്നതാകും കഥ എന്ന് കാണുന്നവരെല്ലാം കരുതിയിരിക്കേ, പകുതിയോടെ തന്നെ ആ ഉത്തരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ തുറന്നുവെക്കാനുള്ള ധൈര്യം കാണെക്കാണെ കാണിക്കുന്നുണ്ട്.

ജീവിതത്തിലെ ചില നഷ്ടങ്ങള്‍ക്ക് പിന്നില്‍ തെറ്റെന്ന് വിളിക്കാവുന്ന പ്രവര്‍ത്തികളുണ്ടാകാമെങ്കിലും അത് ചെയ്തവരെയോ ചെയ്യേണ്ടി വന്നവരെയോ കുറ്റപ്പെടുത്താനാകാത്ത നിമിഷങ്ങളുമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ ശരി/തെറ്റ് എന്നീ ബൈനറികളില്‍ ഒതുങ്ങാത്ത മനുഷ്യനെയാണ് കാണെക്കാണെയില്‍ കാണാനാവുക. സങ്കീര്‍ണമായ വികാരങ്ങളെ, ലളിതമായി എന്നാല്‍ ആഴം നഷ്ടപ്പെടാതെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kaanekkane Malayalam Movie Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.