| Friday, 29th March 2024, 9:01 am

അന്ന് ഡെലിവറി ബോയ് ആയെല്ലാം വർക്ക്‌ ചെയ്തപ്പോൾ ബ്ലെസി സാർ എന്നോട് ദേഷ്യപ്പെട്ടു; ആടുജീവിതത്തിലെ ഹക്കിം പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്.

ലോക്ഡൗണിൽ ജോർദാനിൽ കുടുങ്ങിയ ശേഷം നാട്ടിൽ വന്നപ്പോൾ താൻ പല ജോലികളും ചെയ്തിരുന്നുവെന്ന് ഗോകുൽ പറയുന്നു. ആ സമയത്ത് ബ്ലെസി തന്നെ വഴക്ക് പറഞ്ഞിരുന്നുവെന്നും ഗോകുൽ റിപ്പോർട്ടർ ടി.വിയോട് പറഞ്ഞു.

‘ഈയൊരു ആറ് വർഷം സർവൈവ് ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. കൊവിഡ് സമയത്ത് ഞാൻ ചില ജോലികളൊക്കെ ചെയ്തിട്ടുണ്ട്. ആ സമയത്ത് ഡെലിവറി ബോയ് ആയി ഓടിയിട്ടുണ്ട്. ബാംഗ്ലൂരിൽ ഞാൻ ഡ്രൈവറായിട്ടൊക്കെ വർക്ക്‌ ചെയ്തിട്ടുണ്ട്.

പക്ഷെ ഇതൊരു കാത്തിരിപ്പല്ലേ. ബ്ലെസി സാറെന്ന മനുഷ്യൻ ആ പീക്കിൽ എത്തി നിൽക്കുമ്പോഴാണ് ആടുജീവിതം എന്ന സിനിമ ചെയ്യുന്നത്. അതിന് വേണ്ടി ഇത്രയും കാലം കാത്തിരുന്നത്.

അദ്ദേഹം ഒരു വലിയ ഉദാഹരണമായി എന്റെ മുന്നിൽ നിൽക്കുകയായിരുന്നു. അതുകൊണ്ട് ഒപ്പമുള്ള ഒരാളായ എനിക്ക് എന്തുകൊണ്ട് കാത്തിരുന്നുകൂടാ.

ലോക്ക്ഡൗണിന്റെ സമയത്ത് ജോർദാനിൽ കുടുങ്ങിയ ശേഷം തിരിച്ചുവന്ന് നാട്ടിൽ ഡെലിവറി ബോയൊക്കെ ആയിട്ട് വർക്ക്‌ ചെയ്തിരുന്നു. അന്ന് ബ്ലെസി സാർ എന്നെ ചീത്തെയൊക്കെ പറഞ്ഞിരുന്നു,’ഗോകുൽ പറയുന്നു.

Content Highlight: K.R. Gokul Talk About Struggling Period Of Aadujeevitham

We use cookies to give you the best possible experience. Learn more