| Sunday, 8th August 2021, 1:54 pm

എല്ലാവരും കൂടി വന്ന് ഇവിടെ ശല്യം ആകേണ്ടെന്ന് കരുതിയാണ് കോണ്‍ഗ്രസിലേക്ക് ആരേയും ക്ഷണിക്കാത്തത്: മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.പി.സി.സി. പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതില്‍ പ്രതികരണവുമായി കെ. മുരളീധരന്‍. പ്രതിസന്ധിഘട്ടം വരുമ്പോള്‍ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നും നിര്‍ണായക ഘട്ടങ്ങളില്‍ യുദ്ധം ചെയ്യേണ്ട ജോലിയാണ് തനിക്കെന്നും മുരളീധരന്‍ പറഞ്ഞു.

കെ.വി. തോമസിനെ പി.സി. ചാക്കോ എന്‍.സി.പിയിലേക്ക് ക്ഷണിച്ചതിനോടും മുരളീധരന്‍ മറുപടി നല്‍കി.

‘പി.സി. ചാക്കോ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്. ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. ആരേയും ക്ഷണിക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ല,’ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എന്താണോ തന്നോട് ചെയ്യാന്‍ പറഞ്ഞത്, അത് അനുസരിക്കുമെന്നും കെ.പി.സി.സി. അധ്യക്ഷ പദവി വഹിച്ച തനിക്ക് എന്ത് കിട്ടിയാലും അതിന്റെ താഴെയാണെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുരളീധരനെ വീണ്ടും പ്രചാരണ സമിതി അധ്യക്ഷനായി എ.ഐ.സി.സി നിയമിച്ചത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ച ശേഷം തഴഞ്ഞതില്‍ അമര്‍ഷത്തിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണിത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി. സി അധ്യക്ഷനായപ്പോഴാണ് മുരളീധരനെ ആദ്യം പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുരളീധരന്‍ സ്ഥാനം രാജിവച്ചിരുന്നു.

നേമത്ത് പരാജയപ്പെട്ട ശേഷം മുരളീധരനെ യു.ഡി.എഫ് കണ്‍വീനറാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റി.

ഇതിന്റെ നിരാശയിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണസമിതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Muraleedharan KPCC Congress

Latest Stories

We use cookies to give you the best possible experience. Learn more